ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ
ബെംഗളൂരു: പലരുടെയും സ്വപ്‌ന പദ്ധതിയായ പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം തുടങ്ങി കർഷകർ. എല്ലാ പുതിയ സിവിൽ ടെൻഡറുകളും ഉടനടി പിൻവലിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. തങ്ങളുടെ ഭൂമി ഉൾപ്പെടുന്ന പിആർആർ കോറിഡോറിലെ നിർമ്മാണം, നിയമപരവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾക്കുമേൽ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിനെതിരെയാണ് ഈ സമരം.
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 2006-ൽ നിർദ്ദേശിച്ച 74 കിലോമീറ്റർ പിആർആർ, ഇപ്പോൾ 'ബെംഗളൂരു ബിസിനസ് കോറിഡോർ' എന്നറിയപ്പെടുന്നു. 2007-08 കളിലാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ചെയ്‌തത്. എന്നാൽ, നിയമപ്രശ്‌നങ്ങളും ധനസമാഹരണത്തിലെ വെല്ലുവിളികളും കർഷകരുടെ എതിർപ്പും കാരണം ഇരുപത് വർഷമായി നിർമ്മാണം കടലാസിൽ മാത്രമാണ്.

മുൻപ് ബിഡിഎ 27,000 കോടി മതിപ്പ് ചെലവിൽ ഒരു വലിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) ടെൻഡർ ക്ഷണിച്ചു. എന്നാൽ, 2022 ജൂലൈയിലെ സമാന ടെൻഡറിന് ആരും പ്രതികരിച്ചിരുന്നില്ല. 2500 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുന്നതിനും ന്യായമായ നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതിനുമുള്ള തടസങ്ങളാണ് ഇപ്പോഴും വെല്ലുവിളി.
നഷ്‌ടപരിഹാര വ്യവസ്ഥകളാണ് പ്രധാന തർക്കം. 2013-ലെ ന്യായമായ നഷ്‌ടപരിഹാര നിയമം തങ്ങൾക്ക് വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. പക്ഷെ, ബിഡിഎ 1976-ലെ നിയമപ്രകാരമുള്ള ഏറ്റെടുക്കലുകൾക്ക് ഇളവനുവദിക്കുന്ന 2022-ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടുന്നു. ബിഡിഎ നിയമപ്രകാരമുള്ള നഷ്‌ടപരിഹാരം കമ്പോള വിലയേക്കാൾ കുറവാണെന്നും പല ഭൂവുടമകളും പറയുന്നു.
ഇതിനിടെ പല നീക്കങ്ങളും നടത്തിയെങ്കിലും കർഷകരുടെ എതിർപ്പ് ശക്തമായി. 2025 നവംബറിൽ, കർഷകരും ഭൂവുടമകളും 1000-ൽ അധികം എതിർപ്പുകൾ സമർപ്പിച്ചു. 2007-ൽ അംഗീകരിച്ച പിആർആർ പദ്ധതി ബിഡിഎ നിയമത്തിലെ സെക്ഷൻ 27 പ്രകാരം റദ്ദായതാണെന്നും നിലവിലെ ഭൂമി ഏറ്റെടുക്കൽ "നിയമവിരുദ്ധ കൈയേറ്റം" ആണെന്നും അസോസിയേഷൻ വാദിച്ചു. തുടർന്ന് കർണാടക ഹൈക്കോടതിയുടെ ഇടപെടൽ അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ പ്രതിഷേധം 2026 ഫെബ്രുവരി 28-ന് ബെംഗളൂരുവിൽ നടന്നിരുന്നു. തർക്കങ്ങൾ തീരും മുൻപേ നഷ്‌ടപരിഹാര വിതരണം ബിഡിഎ ആരംഭിച്ചെന്ന് കർഷകർ ആരോപിച്ചു. ന്യായമായ വ്യവസ്ഥകൾ ലഭിച്ചാൽ മാത്രമേ നിരാക്ഷേപപത്രം (എൻഒസി) ഒപ്പിടൂ എന്ന് അവർ മുന്നറിയിപ്പ് നൽകി. 80 ശതമാനം ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് സിവിൽ ടെൻഡറുകൾ ക്ഷണിക്കാനുള്ള നീക്കത്തെയും കർഷകർ എതിർത്തിട്ടുണ്ട്.
'വിജ്ഞാപനം വന്ന് അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കാത്ത ഏതൊരു പദ്ധതിയും സ്വയമേവ അസാധുവാകും' എന്ന് പ്രതിഷേധക്കാർ ആവർത്തിക്കുന്നു. പിആർആർ വിജ്ഞാപനങ്ങൾ 2007-നും 2012-നും ഇടയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. "അസാധുവായ പദ്ധതി പുനരുജ്ജീവിപ്പിക്കാനോ ടെൻഡറിനായി ഉപയോഗിക്കാനോ കഴിയില്ല' എന്നും കർഷക അസോസിയേഷൻ വ്യക്തമാക്കി, ഭൂമി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.
പാരിസ്ഥിതിക ആശങ്കകൾ കൂടി സ്ഥിതി വഷളാക്കുന്നു. നിർദ്ദിഷ്‌ട 100 മീറ്റർ റോഡ് ജരകബന്ദെ കാവൽ പരിസ്ഥിതി മേഖലയിലൂടെയും അർക്കാവതി നദി തടത്തിലൂടെയും കടന്നുപോകുമെന്ന് കർഷകർ വാദിക്കുന്നു. 33,000 മരങ്ങൾ മുറിച്ചുമാറ്റാനുള്ള പദ്ധതിക്കെതിരെ നേരത്തെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വനം, വന്യജീവി വകുപ്പുകളുടെ അനുമതി ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications