ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; രണ്ട് മുഖ്യപ്രതികൾ അറസ്‌റ്റിൽ, പിടിയിലായത് കൃത്യം നടപ്പാക്കിയവർ
ബെംഗളൂരു: നഗരത്തെ നടുക്കിയ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിൽ രണ്ട് മുഖ്യപ്രതികൾ പിടിയിലായതായി എൻഐഎ. സ്‌ഫോടനം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌ത രണ്ട് പേരെയാണ് ബംഗാളിലെ ഈസ്‌റ്റ് മിഡ്‌നാപൂർ ജില്ലയിലെ കാന്തിയിൽ നിന്ന് എൻഐഎ അറസ്‌റ്റ് ചെയ്‌തതായി അറിയിച്ചത്.
ബംഗാൾ, കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളായ മുസാവിർ ഹുസൈൻ ഷാസെബും, അബ്‌ദുൾ മത്തീൻ താഹയും കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ പിടിയിലായതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഇതുവരെ ലഭ്യമായ തെളിവുകൾ അനുസരിച്ച് പിടിയിലായ ഷാസേബ് ആണ് തിരക്കേറിയ ഭക്ഷണ ശാലയിൽ ബാഗിൽ സ്‌ഫോടക വസ്‌തു സ്ഥാപിച്ചത്. കൂടാതെ ഈ ആക്രമണം ആസൂത്രണം ചെയ്‌തതിനും ഒപ്പം കടന്നുകളഞ്ഞതിനും താഹയും പങ്കാളിയാണെന്നാണ് സൂചന. ഇവരെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകൂ.
കേസിൽ ഇതോടെ അറസ്‌റ്റിലായ ആളുകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം പ്രതികളായ ഷാസെബിനും താഹയ്ക്കും സഹായം നൽകിയ മുസമ്മിൽ ഷെരീഫിനെ എൻഐഐ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതികളായ ഇവരെ രണ്ട് പേരെയും കൂടി പിടികൂടിയിരിക്കുന്നത്.
നേരത്തെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 ഇടങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കർണാടകയിലെ ശിവമോഗ ജില്ലയിൽ കഴിഞ്ഞിരുന്ന ഷാസേബ്, താഹ എന്നിവർ ബംഗാളിലെ കാന്തിയിലേക്ക് കടന്നതെന്നാണ് സൂചന.
പിടിയിലായ ഷെരീഫ്, ഹുസൈൻ, താഹ എന്നിവർക്ക് ഐസിസ് മൊഡ്യൂളുകളുമായി ബന്ധമുള്ളവരാണെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കേസിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കും ജീവനക്കാർക്കും ഉൾപ്പെടെ പത്തോളം പേർക്കാണ് പരിക്കേറ്റത്. എന്നാൽ ജീവഹാനി ഉണ്ടായില്ല എന്നത് മാത്രമായിരുന്നു ഏക ആശ്വാസം.
ഇതിന് പിന്നാലെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി ശേഖരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ 1 ഉൾപ്പെടെ പതിനെട്ടോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications