ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി
ബെംഗളൂരു: മഴക്കാലം തുടങ്ങുന്നതിന് മുൻപ് നഗരത്തിലെ മഴവെള്ളത്തിന്റെ കാനകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നീക്കവുമായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി. ചീഫ് കമ്മീഷണർ എം മഹേശ്വര റാവു ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. വേനൽമഴയുടെ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ അടിയന്തര അറിയിപ്പ്. കർണാടക സ്‌റ്റേറ്റ് നാച്ചുറൽ ഡിസാസ്‌റ്റർ മോണിറ്റർ സെന്ററും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലെ മഴവെള്ളക്കാന നിർമ്മാണ പുരോഗതി വിലയിരുത്തിക്കൊണ്ടായിരുന്നു ചീഫ് കമ്മീഷണറുടെ ഈ നിർദ്ദേശങ്ങൾ. മഴ ശക്തമായി പെയ്‌താൽ നഗരത്തിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ടും മറ്റും രൂപപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് നടപടി.

'ദേശീയ ദുരന്ത നിവാരണ നിധിക്ക് കീഴിൽ 175 കോടി രൂപയും ലോകബാങ്ക് സഹായത്തോടെയുള്ള കർണാടക വാട്ടർ സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് പ്രോഗ്രാമിന് കീഴിൽ 2000 കോടി രൂപയും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ' എന്നാണ് ജിബിഎ ചീഫ് കമ്മീഷണർ റാവു വ്യക്തമാക്കി.
'മെയ് മാസത്തോടെ പ്രതീക്ഷിക്കുന്ന മൺസൂൺ മുന്നോടിയായുള്ള മഴയ്ക്ക് മുൻപ്, തടാകങ്ങളെ ബന്ധിപ്പിക്കുന്ന മഴവെള്ളക്കാനകളുടെ നിർമ്മാണം വേഗത്തിലാക്കി പൂർത്തിയാക്കണം' അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നഗരത്തിലെ തടാകങ്ങളിലേക്ക് മലിനജലം എത്തുന്നത് തടയാൻ പ്രകൃതി അധിഷ്‌ഠിത പരിഹാരങ്ങൾ അവലംബിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചു.
ഇതിനകം ജക്കൂർ തടാകത്തിൽ ഒരു പ്രകൃതി അധിഷ്‌ഠിത തണ്ണീർത്തടം വികസിപ്പിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം മാത്രം തടാകങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ സമാന മാതൃകകൾ മറ്റ് തടാകങ്ങളിലും നടപ്പാക്കാൻ കമ്മീഷണർ ആവശ്യപ്പെട്ടു. എല്ലാ പുതിയ മഴവെള്ളക്കാന പദ്ധതികളിലും പ്രകൃതി അധിഷ്ഠിത സമീപനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ചീഫ് കമ്മീഷണർ നിർദ്ദേശിച്ചു.
മലിനജലം വലിച്ചെടുക്കാനും ശുദ്ധീകരിക്കാനും കഴിവുള്ള കൊളക്കേഷ്യയും കന്നാ ഇൻഡിക്കയും പോലുള്ള സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിക്കാനും നിർദ്ദേശമുണ്ട്. ശ്രീനിവാസപുര തടാകം മുതൽ കാക്കിലു തടാകം വരെയുള്ള 1.1 കിലോമീറ്റർ മഴവെള്ളക്കാനയുടെ വികസന പ്രവർത്തനം റാവു പരിശോധിച്ചു. തടാകത്തിലെ തണ്ണീർത്തടം വിലയിരുത്തിയ അദ്ദേഹം, മലിനജലം ഒഴുകിയെത്തുന്നത് തടയാൻ അതിന്റെ വികസനം ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
ബെല്ലഹള്ളി-കന്നൂർ മഴവെള്ളക്കാനയെക്കുറിച്ച് വിവരങ്ങൾ തേടിയ റാവു, ബെല്ലഹള്ളി തടാകം മുതൽ കന്നൂർ തടാകം വരെ 660 മീറ്റർ നീളമുള്ള പുതിയൊരു മഴവെള്ളക്കാന നിർമ്മിക്കുകയാണെന്ന് അറിയിച്ചു. ഭൂമി സർവേയിലൂടെ പാത നിശ്ചയിച്ചാണ് ഈ നിർമ്മാണം. പ്രദേശത്തെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുമെന്നുമാണ് ജിബിഎ കമ്മീഷണർ അറിയിച്ചത്.
അതേസമയം, ബെംഗളൂരു നഗരത്തിൽ പലപ്പോഴും മൺസൂൺ സമയത്ത് യാത്രക്കാർക്കും നഗരവാസികൾക്കും കടുത്ത ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരാറുള്ളത്. അതിനെയൊക്കെ മറികടക്കാൻ മഴവെള്ള കാനകൾ ഒരുപരിധിവരെ സഹായിക്കും. അതുകൊണ്ട് തന്നെ മൺസൂണിന് അധികനാൾ ഇല്ലെന്നിരിക്കെ നടപടികൾ ശക്തമാക്കണമെന്നാണ് ആവശ്യം.
-
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
ബെംഗളൂരുവിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നിര്‍ത്തിവച്ച് ഇന്‍ഡിഗോ: കാരണം ഇതാണ് -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്നമല്ല; ആരോഗ്യമേഖലയില്‍ സാമ്പിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍ -
ബെംഗളൂരു വന്ദേഭാരത് സമയം മാറ്റി; കൂടുതല്‍ ട്രെയിന്‍ ഉടന്‍ വരുമെന്ന സൂചന നല്കി മന്ത്രി, പുതിയ സമയം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത!












Click it and Unblock the Notifications