Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ നിക്ഷേപ പരസ്യങ്ങളിലും ഡീപ്ഫേക്ക് തട്ടിപ്പുകളിലും വഞ്ചിതരാവരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന ഇന്റർനെറ്റ് ലഭ്യതയും ഓൺലൈൻ ഇടപാടുകളുടെ വർധനവും കണക്കിലെടുത്ത്, വ്യാജ പരസ്യങ്ങളെയും കൃത്രിമമായി നിർമ്മിക്കുന്ന വീഡിയോകളെയും കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിക്ഷേപം, പാർട്ട് ടൈം ജോലികൾ എന്നിവ വാഗ്‌ദാനം ചെയ്‌ത്‌ പൗരന്മാരെ കബളിപ്പിക്കാൻ ഇത്തരം തട്ടിപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

വ്യാജ പരസ്യങ്ങളും എഡിറ്റ് ചെയ്‌ത വീഡിയോകളും ഉപയോഗിച്ചുള്ള നിക്ഷേപ, തൊഴിൽ തട്ടിപ്പുകൾക്കെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് ഉദാഹരണമായി, ബെഗം ബസാറിലെ 25 വയസുകാരന് 12.56 ലക്ഷം രൂപയും ബെംഗളൂരുവിലെ 57 വയസുകാരിക്ക് 3.75 കോടി രൂപയും നഷ്‌ടപ്പെട്ട സംഭവങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ, 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു.

cyberfrauds

അടുത്തിടെ ബെഗം ബസാറിൽ നടന്ന ഒരു നിർഭാഗ്യകരമായ സംഭവത്തിൽ 25 വയസുകാരനായ യുവാവിന് ഓൺലൈൻ സ്‌റ്റോക്ക് ട്രേഡിംഗ് തട്ടിപ്പിലൂടെ 12.56 ലക്ഷം രൂപ നഷ്‌ടമായിരുന്നു. വ്യാജ ആപ്പും വാട്‌സാപ്പ് ഗ്രൂപ്പും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. മോത്തിലാൽ ഓസ്വാളിന്റെ ലോഗോ ഉപയോഗിച്ച് യഥാർത്ഥമെന്ന് തോന്നിക്കുന്ന ഒരു ഇൻസ്‌റ്റഗ്രാം പരസ്യം കണ്ടാണ് യുവാവ് തട്ടിപ്പിന് ഇരയായത് എന്നാണ് റിപ്പോർട്ട്.

പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ, സാമ്പത്തിക ഉപദേഷ്‌ടാക്കളായി പരിചയപ്പെടുത്തിയ തട്ടിപ്പുകാർ നിയന്ത്രിക്കുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് യുവാവിനെ എത്തിച്ചു. മോഡ്മ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി നിക്ഷേപിക്കാൻ അവർ ഇയാളെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി തുടക്കത്തിൽ ലാഭം കാണിച്ചതിലൂടെ ഇയാളുടെ വിശ്വാസം നേടിയെടുത്തു. പിന്നീട്, 7.6 ലക്ഷം രൂപ റിലീസ് ഫീസ് ആയി നൽകാൻ വിസമ്മതിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്.

മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തിൽ, ധനമന്ത്രി നിർമ്മല സീതാരാമന്റെ കൃത്രിമമായി നിർമ്മിച്ച വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 22,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 50,000 രൂപ വരുമാനം ലഭിക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയെക്കുറിച്ച് ധനമന്ത്രി വ്യക്തിപരമായി പ്രോത്സാഹിപ്പിക്കുന്നതായി തോന്നിക്കുന്ന തരത്തിൽ അവരുടെ മുഖവും ശബ്‌ദവും ഈ വീഡിയോകളിൽ മാറ്റങ്ങൾ വരുത്തി നൽകിയിരുന്നു.

ഈ വീഡിയോകൾ വ്യാജമാണെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും, നിരവധി പേർ ഈ തട്ടിപ്പുകൾക്ക് ഇരയായി എന്നതാണ് സങ്കടകരമായ വസ്‌തുത. സമാനമായി, ആത്മീയ നേതാവ് സദ്ഗുരു ഒരു സ്‌റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെ പ്രോത്സാഹിപ്പിക്കുന്നതായി കാണിക്കുന്ന എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് ബെംഗളൂരുവിലെ 57 വയസുകാരിക്ക് ഒറ്റയടിക്ക് 3.75 കോടി രൂപ നഷ്‌ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.

മിറോക്‌സ് എന്ന പേരിൽ തട്ടിപ്പുകാർ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇവരുമായി ബന്ധപ്പെടുകയും വീഡിയോ കോളുകളിലൂടെ ട്രേഡിംഗ് സെഷനുകളിൽ സഹായിക്കുകയും ചെയ്യുകയായിരുന്നു. യഥാർത്ഥമാണെന്ന് വിശ്വസിച്ച് ഇവർ വലിയ തുകകൾ കൈമാറി, എന്നാൽ പണം തിരികെ ലഭിച്ചില്ല. അമിതമായ വരുമാനവും എളുപ്പമുള്ള സമ്പാദ്യവും വാഗ്‌ദാനം ചെയ്യുന്ന ഇത്തരം വ്യാജ നിക്ഷേപ, തൊഴിൽ പരസ്യങ്ങൾ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ മാത്രമുള്ളതാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4സി) ബോധവൽക്കരണ ക്യാമ്പയ്‌നുകളും നിരീക്ഷണ ശ്രമങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (www.cybercrime.gov.in) വഴിയോ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.

പൊതു വ്യക്തികളെയും സർക്കാർ ഉദ്യോഗസ്ഥരെയും അനുകരിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും എഡിറ്റ് ചെയ്‌ത വീഡിയോകളും കണ്ടെത്താനും നീക്കം ചെയ്യാനും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോട് മന്ത്രാലയം നിർദ്ദേശിച്ചു. കൂടുതൽ സംഭവങ്ങൾ തടയുന്നതിന് പൊതുജനങ്ങളുടെ ജാഗ്രതയും സമയബന്ധിതമായ റിപ്പോർട്ടിംഗും അത്യാവശ്യമാണ്. തട്ടിപ്പിന് ഇരയായാൽ 1930-ലോ cybercrime.gov.in-ലോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

YouTube - https://youtube.com/@cyberdosti4c

Instagram- https://www.instagram.com/cyberdosti4c?igsh=c2tteTd5Mjl2b2cw

Facebook- https://www.facebook.com/share/1KVuL1aJ9y/?mibextid=wwXIfr

X- https://x.com/cyberdost?s=11

Whatsapp- https://whatsapp.com/channel/0029Va3VAOY8fewrOtXqMw1V

Daily hunt - https://m.dailyhunt.in/profile/I4C_MHA

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+