Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധി കാല്‍നട യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക്. പഞ്ചാബിലെ പര്യടനം പൂര്‍ത്തിയാക്കിയാകും കശ്മീരിലേക്ക് കടക്കുക. മാസങ്ങള്‍ നീണ്ട യാത്രയുടെ സമാപനം കശ്മീരിലാണ്. 24 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതിനിടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

r

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചുവരികയാണ്. ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കണം എന്നാണ് ഉപദേശം. പകരം ഇവിടെ കാര്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചാനലിനോട് പറഞ്ഞു. യാത്ര ഓരോ ദിവസം അവസാനിക്കുന്നതും നേതാക്കളുടെ രാത്രി താമസവുമെല്ലാം അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദമായ റൂട്ട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നാണ് വിവരം.

ജനുവരി 25ന് ബനിഹാളില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും. ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക. ആനന്ദ് നാഗ് വഴി ശ്രീനഗറിലെത്തുക 27ന് ആയിരിക്കും. കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനുവരി 19ന് ലഗാന്‍പൂരിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിക്കും. തൊട്ടടുത്ത ദിവസം കതുവയിലെ ഹട്‌ലിമോറില്‍ നിന്ന് യാത്ര ആരംഭിക്കും. ചന്ദ്വാല്‍, ഹിറാനഗര്‍, ദുഗ്ഗാര്‍ ഗാവേലി, വിജയ്പൂര്‍, സത്വാരി തുടങ്ങിയ മേഖലകളിലൂടെ യാത്ര കടന്നുപോകും. രാഹുല്‍ ഗാന്ധിക്കൊപ്പം ആരെല്ലാമാണ് മുഴുവന്‍ സമയം ഉണ്ടാകുക എന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ തേടിയിട്ടുണ്ട്.

നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. എട്ട് കമാന്റോകള്‍ മുഴുവന്‍ സമയം അദ്ദേഹത്തിനൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ചില അപായ സൂചനകളുണ്ടായതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സുരക്ഷ ഭേദിക്കുന്നതെന്നും 2020ന് ശേഷം 100 തവണ അദ്ദേഹം സുരക്ഷ ലംഘിച്ചുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിന് മറുപടി നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+