ബീഹാറില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ബിജെപി നീക്കം, 10 എംഎല്‍എമാര്‍ കുറുമാറിയേക്കും
ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാറിന്റെ കൂറുമാറ്റ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ട്. പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ കേന്ദ്ര നേതൃത്വം കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയെയാണ് പുതിയ നീക്കങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെയും, ഉപേന്ദ്ര കുശ്വാഹയെയും അദ്ദേഹം കണ്ടിട്ടുണ്ട്. കുശ്വാഹയുടെ ആര്‍എല്‍എസ്പി നേരത്തെ ജെഡിയുവില്‍ ലയിച്ചിരുന്നു. ജെഡിയുവിന്റെ പാര്‍ലമെന്ററി ബോര്‍ഡിന്റെ ചെയര്‍മാനായും കുശ്വാഹയെ നേരത്തെ നിയമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാഷ്ട്രീയ ലോക് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു.

അതേസമയം നിതീഷ് സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വീഴുമെന്ന് ജിതന്‍ റാം മാഞ്ചിയുടെ മകന് സന്തോഷ് കുമാര്‍ സുമന് പറഞ്ഞു. മാഞ്ചിയുടെ പാര്‍ട്ടിയായ എച്ച്എഎം എന്‍ഡിഎയുടെ ഭാഗമാണ്. സന്തോഷ് സുമന് നേരത്തെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉപമുഖ്യമന്ത്രി പദം ഓഫര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ഓഫറുകള്‍ കൊണ്ടൊന്നും തന്നെ സ്വാധീനിക്കാനാവില്ലെന്ന് സുമന് പറഞ്ഞു. ഞങ്ങള്‍ എന്‍ഡിഎയ്ക്കൊപ്പം ഉറച്ചുനില്‍ക്കും. ഇത്തരം ഓഫറുകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും സുമന് പറഞ്ഞു. ബിജെപിയില്‍ നിന്ന് സഖ്യകക്ഷികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് ആര്‍ജെഡി നടത്തിയത്.
ആര്‍ജെഡി എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരിക്കുകയാണ്. ലാലു പ്രസാദ് യാദവ് ജെഡിയുവിനെ പിളര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നിതീഷിനോട് നിലപാട് വ്യക്തമാക്കാന്‍ ആര്‍ജെഡി എംപി മനോജ് ജാ ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് ഇക്കാര്യത്തില്‍ നിലപാട് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
അതേസമയം ബിജെപി നാളെ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം നിതീഷുമായി ചേരുന്ന കാര്യം തീരുമാനിക്കും. നിലവില്‍ കാഴ്ച്ചക്കാരായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വവും പറയുന്നത്. നിതീഷ് വന്നാലും ഇല്ലെങ്കിലും കാര്യമായ നേട്ടങ്ങള്‍ ഇല്ലെന്നാണ് ബിജെപിയുടെ വാദം.
അതേസമയം കോണ്‍ഗ്രസിലെ ഒരു എംഎല്‍എ പോലും കൂറുമാറില്ലെന്ന് ഡോ ഷക്കീല്‍ അഹമ്മദ് ഖാന് പറഞ്ഞു. ഇപ്പോള്‍ വരുന്ന വാര്‍ത്തകളൊന്നും സ്ഥിരീകരണമില്ലാത്തതാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. എംഎല്‍എമാര്‍ ആരും വിട്ടുപോകില്ല. പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്ക്കും. കോണ്‍ഗ്രസില്‍ നിന്ന് ഇവര്‍ പുറത്തേക്ക് പോകുമെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications