ബീഹാര്‍ വിരല്‍ ചൂണ്ടുന്നത് എങ്ങോട്ട്? ജനതാ പാര്‍ട്ടികള്‍ ഒന്നിക്കുമോ? ലയന സൂചന നല്കി ദേവഗൗഡ
ബെംഗളൂരു: ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടയില്‍, മുന്‍ ജനതാദള്‍ 'പരിവാര്‍' രാജ്യത്ത് ഒരു രാഷ്ട്രീയ ബദലായി വീണ്ടും ഉയര്‍ന്ന് വരും എന്ന് ജെ ഡി എസ് (ജനതാദള്‍ -സെക്കുലര്‍) നേതാവ് എച്ച് ഡി ദേവഗൗഡ പ്രത്യാശ പ്രകടിപ്പിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യുവും (ജനതാദള്‍ യുണൈറ്റഡ്) ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര് ജെ ഡിയും (രാഷ്ട്രീയ ജനതാദള്‍) ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുമിച്ചതിന് പിന്നാലെയാണ് ദേവഗൗഡയുടെ പ്രതികരണം.

ബീഹാറിലെ സംഭവവികാസങ്ങള്‍ ജനതാ പാര്‍ട്ടികള്‍ ഒരുമിച്ചുണ്ടായ നാളുകളെ കുറിച്ച് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡ പറഞ്ഞു. ഞാന്‍ ബീഹാറിലെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

ജനതാദള്‍ പരിവാര്‍ ഒരു കുടക്കീഴിലായിരുന്ന നാളുകളെക്കുറിച്ചാണ് ഇത് എന്നെ ചിന്തിപ്പിച്ചത്. അത് മൂന്ന് പ്രധാനമന്ത്രിമാരെ നല്കി. ഞാന്‍ ഇപ്പോള്‍ അവസാന കാലത്താണ്. എന്നാല്‍ യുവതലമുറ തീരുമാനിച്ചാല്‍, അതിന് ഒരു വാഗ്ദാനം മുന്നോട്ടുവെക്കാം. ഈ മഹത്തായ രാഷ്ട്രത്തിന് നല്ല ബദല്‍,'' ദേവഗൗഡ ട്വീറ്റില്‍ പറഞ്ഞു.

അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ചാണ് ജനത പാര്‍ട്ടി പിറക്കുന്നത്. ഈ പാര്‍ട്ടി 1977-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ്സിതര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പലഘട്ടങ്ങളിലായി ജനതാദള്‍ പിറന്നു. ആദ്യം ലോക്ദളും പിന്നീട് ജനതാദളും ഉണ്ടായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നാവുകയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിതര സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെങ്കിലും ജനതാ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ പോലെയുള്ള പിളര്‍പ്പുകള്‍ ജനതാദളിന്റെ കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടു.

ചൊവ്വാഴ്ചയാണ് നിതീഷ് കുമാറിന്റെ ജെ ഡി യു ബി ജെ പിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതിനായി ആര് ജെ ഡിയുമായി വീണ്ടും ഒന്നിക്കുകയും ചെയ്തത്.

ബുധനാഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആര് ജെ ഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇടത് പക്ഷ പാര്‍ട്ടികളും ആര് ജെ ഡിയും കോണ്‍ഗ്രസും ഭാഗമായ 'മഹാഗത്ബന്ധന്' 2020 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ നേടിയിരുന്നു. ആര് ജെ ഡി 75 സീറ്റുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു.
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications