ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല.... മുനിസിപ്പല്‍ ഓഫീസറെ മര്‍ദിച്ചതിന് മാപ്പ് ചോദിച്ച് ബിജെപി എംഎല്‍എ
ദില്ലി: ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ മകനും എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗീയ മുനിസിപ്പല്‍ ഓഫീസറെ മര്‍ദിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞു. പാര്‍ട്ടിക്ക് മുന്നില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായി ആകാശ് പറഞ്ഞു. നേരത്തെ എംഎല്‍എയുടെ നടപടി വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നു. ഇതാണ് മാപ്പു പറയുന്നതിലേക്ക് നയിച്ചത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനായിരുന്നു തീരുമാനിച്ചത്.

നടപടി എടുക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഇയാള്‍ മാപ്പുപറഞ്ഞത്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഇത്തരം വിഷയങ്ങളെ പാര്‍ട്ടി തുറന്ന് എതിര്‍ക്കണമെന്ന് മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ് ആകാശിനെ വിൡച്ച് വരുത്തിയിരുന്നു. വിഷയത്തില്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിന് കത്തയച്ചിട്ടുണ്ട്.
നേരത്തെ ആകാശിന്റെ നടപടി പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റത്തില്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ടെന്നും മോദി ഈ വിഷയം സൂചിപ്പിച്ച് കൊണ്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുമിത്ര മഹാജനും രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. തീര്‍ത്തും മോശമായ, തെറ്റായ കാര്യമായ ആകാശില്‍ നിന്ന് ഉണ്ടായതെന്ന് മുന്‍ സ്പീക്കര്‍ പറഞ്ഞു.
അതേസമയം കൈലാഷ് വിജയ് വര്‍ഗീയക്ക് വന്‍ തിരിച്ചടി കൂടിയാണിത്. ആകാശ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മുനിസിപ്പല്‍ ഓഫീസറെ മര്‍ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ നിയമസഭാ സമ്മേളത്തില്‍ പങ്കെടുക്കുകയാണ് വിജയ് വര്‍ഗീയ. ഇതുവരെ ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. മാപ്പുപറഞ്ഞതോടെ ഇയാള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് സൂചന.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications