'വിളിക്കാതെ കല്യാണത്തിന് വരുന്ന ഡാന്‍സുകാരെ പോലെ', ഗുജറാത്തിലെ ആം ആദ്മി പാർട്ടിക്കെതിരെ ഫട്നാവിസ്
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കല്യാണത്തിന് വരുന്ന ഡാന്‍സുകാരെ പോലെയാണ് ആം ആദ്മി പാര്ട്ടിക്കാര് എന്നാണ് ഫട്നാവിസിന്റെ പരിഹാസം. ഗുജറാത്തിലെ ഭാവ്നഗറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫട്നാവിസ്.
എല്ലാ കല്യാണങ്ങള്‍ക്കും വിളിക്കാതെ തന്നെ കുറേ ഡാന്‍സുകാര്‍ വരികയും പോവുകയും ചെയ്യും. അതുപോലെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി വിളിക്കാതെ വന്നിരിക്കുന്നത്. കെജ്രിവാളാണ് ഏറ്റവും വലിയ നുണയന്, ഫട്നാവിസ് പറഞ്ഞു.
ബിജെപിക്കും കോൺഗ്രസിനും ചങ്കിടിപ്പ്; ഗുജറാത്തിൽ വിമതർ തലവേദനയാകുമോ? കണക്കുകൾ പറയുന്നത്
ആം ആദ്മി പാര്ട്ടിക്കാര് ഗോവയിലും വന്നിരുന്നു. അവര്‍ ഒട്ടനേകം കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഗോവയില്‍ ഒരൊറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചില്ല. നുണ പറയുന്നതിന് ഈ പാര്‍ട്ടിക്കാര്‍ക്ക് ഒളിമ്പിക് മെഡല്‍ കിട്ടേണ്ടതാണ്, ഫട്നാവിസ് പരിഹസിച്ചു. അരവിന്ദ് കെജ്രിവാളിനേയും ആം ആദ്മി പാര്‍ട്ടിയേയും മാത്രമല്ല രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയേയും ദേവേന്ദ്ര ഫട്നാവിസ് കടന്നാക്രമിച്ചു.
Juhi Rustagi: 'വസ്ത്രവും കാമുകന്റെ സമ്മാനം'; ഡോ.റോവിന്റെ ക്ലിക്കിൽ അതീവ സുന്ദരിയായി ജൂഹി!
'യുവരാജാവ് യാത്ര നടത്തുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് താന്‍ വരുന്നത്. നിങ്ങള്‍ക്ക് അറിയാമോ യുവരാജാവിനെ?. ഭാരത് ജോഡോ യാത്ര പ്രതിപക്ഷത്തെ എല്ലാവരേയും ഒരുമിച്ച് കൊണ്ട് വരാനുളള, എല്ലാ മോദി വിരോധികളേയും ഒരുമിച്ച് കൊണ്ടുവരാനുളള ഒരു യാത്രയല്ലാതെ മറ്റൊന്നുമല്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന എല്ലാവരേയും ഒരുമിച്ച് കൊണ്ട് വരിക എന്നത് മാത്രമാണ്. സോമനാഥില്‍ നിന്നും വിശ്വനാഥിലേക്ക് രാഹുല്‍ ഗാന്ധി ഒരു യാത്ര നടത്തണം. കശ്മീരില്‍ ആക്രമിക്കപ്പെടുന്ന ഹിന്ദുക്കളുടെ വികാരങ്ങളും രാഹുല്‍ പങ്കുവെയ്ക്കണം. പാവപ്പെട്ടവരേയും കര്‍ഷകരേയും യുവാക്കളേയും കുറിച്ചും രാഹുല്‍ സംസാരിക്കണം', ഫട്നാവിസ് പറഞ്ഞു.