Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ പതനത്തിന് കർണാടക തുടക്കം കുറിക്കും: അമിത് ഷായെ വെല്ലുവിളിച്ച് കുമാരസ്വാമി

ബെംഗളൂരു: ബി ജെ പിയുടെ പതനത്തിന് കർണാടക നിയമസഭ തിരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്ന് ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. ഇന്ത്യയിലുടനീളം 800 എം എൽ എമാരെയും എംപിമാരെയും ബി ജെ പി ഇതുവരെ വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച പഞ്ചരത്ന യാത്രയ്ക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ, തെരഞ്ഞെടുപ്പിന് മുമ്പുള്ള 'ഓപ്പറേഷൻ കമല'യിൽ ബിജെപി വീണ്ടും പങ്കാളിയാണ്. പല മണ്ഡലങ്ങളിലും വിജയിക്കാവുന്ന സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും വേട്ടയാടുകയാണ് . നേതാക്കളെ വളർത്താനും തിരഞ്ഞെടുപ്പിൽ വിജയിക്കാനും ശേഷിയില്ലാത്ത ബിജെപി മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികളെയാണ് ആശ്രയിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

കർണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ

കർണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ ജെ ഡി എസ് പ്രതിജ്ഞാബദ്ധമാണ്. അമിത് ഷായെപ്പോലുള്ള ബി ജെ പി നേതാക്കൾ തങ്ങളുടെ അധാർമിക രാഷ്ട്രീയം ഉത്തരേന്ത്യയിൽ മാത്രം ഒതുക്കണം. അവർ ജെഡി (എസ്)നെ പ്രകോപിപ്പിക്കരുത്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി വലിയ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കുടുംബം സർക്കാർ ഫണ്ട് കൊള്ളയടിച്ചെന്ന്

തന്റെ കുടുംബം സർക്കാർ ഫണ്ട് കൊള്ളയടിച്ചെന്ന് തെളിയിക്കാൻ കേന്ദ്രമന്ത്രി അമിത് ഷായെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച മാണ്ഡ്യയിൽ നടന്ന ബിജെപിയുടെ ജനസങ്കൽപ യാത്രയ്ക്കിടെ ഷാ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ കോൺഗ്രസിനെയോ ജെഡിഎസിനെയോ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാൽ, ജനങ്ങളുടെ ക്ഷേമം മാറ്റിവെച്ച് അതാത് പാർട്ടിയുടെ തലപ്പത്തുള്ള കുടുംബത്തിന്റെ വിജയിക്കുന്ന പാർട്ടിയുടെ എടിഎമ്മായി സംസ്ഥാനം മാറുമെന്നായിരുന്നു ഷാ അഭിപ്രായപ്പെട്ടത്.

എന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ

"എന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ ഒരു നഖത്തോട് പോലും താരതമ്യപ്പെടുത്താന്‍ കഴിയുന്ന വ്യക്തിയല്ല ഷാ. കർണാടകയിലെ ബി ജെ പി സർക്കാർ അഴിമതിയിൽ മുങ്ങുകയാണ്. എന്നാൽ ഷാ സംസാരിക്കുന്നത് ജെ ഡി(എസ്)നെക്കുറിച്ചാണ്. ജെ ഡി എസിനൊപ്പം ബി ജെ പി ഒരു ട്രക്കിൽ കയറില്ലെന്നും അദ്ദേഹം പറഞ്ഞു.

Hair Care: അകാല നരയാണോ അലട്ടുന്നത്: ഡൈ വേണമെന്നില്ല, പരിഹാരം നിങ്ങള്‍ വിചാരിച്ചാല്‍ നടക്കും

എന്താണ് അമിത് ഷായെ ഇങ്ങനെ പറയാൻ

എന്താണ് അമിത് ഷായെ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്? സഖ്യം വാഗ്ദാനം ചെയ്ത് ഞാൻ അവന്റെ വീട്ടുവാതിൽക്കൽ പോയോ? ഞങ്ങള്‍ എപ്പോഴെങ്കിലും ബി ജെ പിയെ സമീപിച്ചിട്ടുണ്ടോ? ഞങ്ങൾ ആരുടെയും പടിവാതിൽക്കൽ പോയിട്ടില്ല. അവരാണ് നമ്മുടെ അടുത്തേക്ക് വരുന്നത്. രണ്ട് ദേശീയ പാർട്ടികളും കർണാടകയിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

ഷാ മാണ്ഡ്യയിൽ പത്തോ നൂറോ തവണ വന്നാലും

'ഷാ മാണ്ഡ്യയിൽ പത്തോ നൂറോ തവണ വന്നാലും ഒന്നും സംഭവിക്കില്ല. മാണ്ഡ്യയ്ക്ക് അദ്ദേഹത്തിന്റെ സംഭാവന എന്താണ്? ഈ വിഷയത്തിൽ അദ്ദേഹം പൊതു സംവാദത്തിന് വരട്ടെ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജെഡി(എസ്) സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ജനുവരി പകുതിയോടെ സംക്രാന്തി ഉത്സവത്തിന് ശേഷം പുറത്തിറക്കുമെന്നും ജെ ഡി എസ് നേതാവ് കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ ശൈലി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ ശൈലി കർണാടകയിൽ പ്രവർത്തികമാവില്ല. "2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ജെഡി (എസ്) ന് വോട്ട് ചെയ്യുക എന്നതിനർത്ഥം ബിജെപിക്ക് വോട്ട് ചെയ്യുക എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ഇപ്പോൾ, ബിജെപിയുടെ അമിത് ഷാ ജെഡി (എസ്) നെ കോൺഗ്രസിന്റെ 'ബി ടീം' എന്ന് വിളിക്കുന്നു, ഞങ്ങൾക്ക് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതുപോലെയാകുമെന്ന് പറയുന്നു. ഇത് ജെഡി (എസ്) നെക്കുറിച്ചുള്ള ഭയമാണ് കാണിക്കുന്നത്," മുൻ മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പി ദുർബലമായ മണ്ഡലങ്ങളിൽ

ബി ജെ പി ദുർബലമായ മണ്ഡലങ്ങളിൽ മറ്റ് പാർട്ടികളുടെ ശക്തരായ സ്ഥാനാർത്ഥികളെ ആകർഷിക്കാൻ ബി ജെ പി പദ്ധതിയിട്ടിരുന്നതായും കുമാരസ്വാമി ആരോപിച്ചു. "ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഓപ്പറേഷൻ ലോട്ടസ് ആണ്." കർണാടകയിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ച ഷാ, നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+