Get Updates
Get notified of breaking news, exclusive insights, and must-see stories!

യമുനയിൽ വിഷം കലർത്തിയെന്ന പരാമർശം; കെജ്രിവാളിനെതിരെ പരാതി കൊടുക്കാൻ ബിജെപി, മറുപടി ഇങ്ങനെ

ന്യൂഡൽഹി: എഎപി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാൻ ബിജെപി ഒരുങ്ങുന്നു. ഹരിയാന സർക്കാരാണ് ഇത് സംബന്ധിച്ച് നടപടികൾക്ക് പിന്നിലെന്നാണ് ബിജെപിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാന യമുന ജലത്തിൽ വിഷം കലർത്തുകയാണെന്ന പരാമർശത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്.

മാത്രമല്ല ഡൽഹി മുൻ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) സമീപിക്കുമെന്നും അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച് കെജ്രിവാൾ രംഗത്ത് വന്നു.അപകീർത്തിക്കേസിനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിപ്പറഞ്ഞ അദ്ദേഹം ജല പ്രശ്‌നത്തിൽ പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപിച്ചത്.

kejriwalyamunariver

'കുടിവെള്ളത്തെ ബിജെപി രാഷ്ട്രീയവത്കരിക്കരുത്, അത് പാപമാണ്. എനിക്കെതിരെ കേസെടുത്തോളൂ. വേണമെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ, പക്ഷേ ഡൽഹിയിലെ ജനങ്ങളെ ഞാൻ മരിക്കാൻ അനുവദിക്കില്ല. കേസുകൾ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തരുത്. ബിജെപിയെ ജനങ്ങൾ ശപിക്കും. അവർ ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ അവരെ വിഷജലം കുടിക്കാൻ അനുവദിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സൈനി, കേസുകൾ പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്. പകരം ശുദ്ധജലം നൽകുക' ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ വിമർശിച്ച് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ വച്ചാണ് ബിജെപിക്കെതിരെ കെജ്രിവാൾ കടുത്ത ആരോപണവുമായി രംഗത്ത് വന്നത്. യമുനാ ജലത്തിലെ അമ്മോണിയയുടെ ഉയർന്ന അളവ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

'ഹരിയാനയിൽ നിന്നുള്ള വെള്ളത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ഡൽഹി ജല ബോർഡ് അധികൃതർ സംശയിച്ചു. തുടർന്ന് പരിശോധിച്ചപ്പോൾ വിഷം കലർന്നുവെന്ന് കണ്ടെത്തി. ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്‌തത്? ഡൽഹിയിൽ കുറച്ചുപേർ മരിച്ചാൽ എല്ലാ പഴികളും എന്നെ അപകീർത്തിപ്പെടുത്താനും വോട്ട് നേടാനും സഹായിക്കുമെന്ന് അവർ കരുതി. ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.

ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ തന്നെ എഎപി കൺവീനറുടെ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളഞ്ഞിരുന്നു. കെജ്രിവാളിന് മനസാക്ഷി നഷ്‌ടപ്പെട്ടുവെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും ഹരിയാന മുഖ്യമന്ത്രി മുഖ്യമന്ത്രി സെയ്‌നി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കേസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കൂടി അവർ കടക്കുന്നത്.

കെജ്രിവാളിന്റെ പ്രസ്‌താവന നിരുത്തരവാദപരമാണെന്ന് ഹരിയാന മന്ത്രി ശ്രുതി ചൗധരിയും പ്രതികരിച്ചിരുന്നു. ഇത് അരാജകത്വം പടർത്താൻ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. കേന്ദ്രം 8000 കോടി രൂപ അനുവദിച്ചിട്ടും യമുന ശുചീകരിക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും മന്ത്രി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+