തമിഴ്‌നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പലവിധ രാഷ്‌ടീയ നീക്കങ്ങളും ഇവിടെ സജീവമാണ്. ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തെ താഴെയിറക്കാൻ ശക്തമായൊരു കൂട്ടുകെട്ട് അനിവാര്യമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ നടൻ വിജയിയുടെ ടിവികെ പാർട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഇവിടെ ശക്തമാണ്.
നേരത്തെ സഖ്യസാധ്യത നടൻ വിജയ് തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും 80 സീറ്റുകളും ബിജെപി വാഗ്‌ദാനം ചെയ്യുന്നു എന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ടിവികെ നേതാവ് സെൻഗോട്ടയ്യനും എൻഡിഎ സഖ്യകക്ഷിയായ പവൻ കല്യാണും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. എൻഡിഎയിലേക്ക് വിജയിയെ കൊണ്ടുവരാനുള്ള ചുമതല പവൻ കല്യാണിനെ ബിജെപി ഏൽപ്പിച്ചു എന്നൊരു പ്രചരണവും ഉണ്ടായിരുന്നു.

ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പവൻ കല്യാൺ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. കൂടാതെ, ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ലെന്നും കഴിഞ്ഞ 25 വർഷമായി വിജയിയെ താൻ കണ്ടിട്ടില്ലെന്നും പവൻ കൂട്ടിച്ചേർത്തു. ഇതോടെ താൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് പവൻ കല്യാൺ തന്നെ അറുതിവരുത്തി.
അതേസമയം, ടിവികെ പാർട്ടിയുടെ മുഖ്യ കോ-ഓർഡിനേറ്റർ സെൻഗോട്ടയ്യൻ വിജയിയുടെ രാഷ്ട്രീയ ലക്ഷ്യം മുഖ്യമന്ത്രി കസേരയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം പരിഗണനയിലില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ഇതും വിജയ് നേതൃത്വം നൽകുന്ന ടിവികെയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്ന പ്രതികരണമാണ്.
'വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നവരുമായി മാത്രമേ ഞങ്ങൾ സഖ്യം സ്ഥാപിക്കുകയുള്ളൂ. ഉപമുഖ്യമന്ത്രി പദവിക്ക് ഒട്ടും സാധ്യതയില്ല' എന്നാണ് സെൻഗോട്ടയ്യൻ പറഞ്ഞത്. മാത്രമല്ല സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ ടിവികെക്ക് കഴിവുള്ള സ്ഥാനാർത്ഥികളുണ്ടെന്നും എൻഡിഎയുമായി ഇതുവരെ ഒരു സഖ്യചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യോടുള്ള ബിജെപിയുടെ താൽപര്യം അദ്ദേഹത്തിന്റെ തമിഴ്‌നാട്ടിലെ വലിയ ആരാധക പിന്തുണയുമായി ബന്ധപ്പെട്ടിരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പിന്തുണയുടെ ചെറിയ പങ്കുപോലും നിർണായകമാവുമെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ കരുതുന്നു.
പല മണ്ഡലങ്ങളിലും രണ്ട് ശതമാനം വോട്ടുകൾ പോലും വിജയത്തിന്റെ ഗതി മാറ്റാൻ കഴിയുമെന്ന് ബിജെപി നേതാക്കൾ വിശ്വസിക്കുന്നതായാണ് സൂചന. തമിഴ്‌നാടിന്റെ കുറഞ്ഞ ഭൂരിപക്ഷ വിജയ ചരിത്രം കാരണം, ചെറിയ വോട്ടുമാറ്റങ്ങൾക്ക് പോലും രാഷ്ട്രീയ പ്രാധാന്യമുണ്ട്. അവിടെ വിജയ് നിർണായകമാകും എന്നാണ് അവരുടെ വിലയിരുത്തൽ. അതിനായാണ് താരത്തെ ഒപ്പം ചേർക്കാൻ എൻഡിഎ ശ്രമിക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications