Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക നേതാവിനെ ചെരുപ്പൂരി തല്ലി, അസഭ്യം പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് വിവാദത്തില്‍

സംഭവം വന്‍ വിവാദമായെങ്കിലും ബിജെപി വനിതാ നേതാവിനെ ന്യായീകരിച്ചിട്ടുണ്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വിവാദനടപടികള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. മുതിര്‍ന്ന നേതാവ് രാജ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പ്രസ്താവന വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബിജെപിയുടെ വനിതാ നേതാവ് വലിയൊരു വിവാദത്തില്‍ ചാടിയിരിക്കുകയാണ്. കര്‍ഷക നേതാവിനെ അവര്‍ ചെരുപ്പൂരി തല്ലിയിരിക്കുകയാണ്.

1

അതേസമയം സംഭവം വന്‍ വിവാദമായെങ്കിലും ബിജെപി വനിതാ നേതാവിനെ ന്യായീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തിയ കര്‍ഷക സംഘടന നേതാവ് അയ്യകനുവിനെ ബിജെപി നേതാവ് നെല്ലമ്മാളാണ് ചെരുപ്പൂരി തല്ലിയത്. ഇവര്‍ അസഭ്യവും പറഞ്ഞിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ജില്ലയിലെ ബിജെപി വനിതാ വിങ്ങിന്റെ സെക്രട്ടറിയാണ് നെല്ലമ്മാള്‍. ജനിതക മാറ്റം വരുത്തി വിത്തിനങ്ങള്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് ഇവര്‍ അയ്യകനുവിനെ മര്‍ദിച്ചത്. ഇതിന് മുമ്പ് കര്‍ഷകനും നെല്ലമ്മാളും തമ്മില്‍ കടുത്ത വാക്കേറ്റുണ്ടായിരുന്നു. ഇതിനിടെ അയ്യകനുവിനെ നെല്ലമ്മാള്‍ വഞ്ചകന്‍ എന്ന് വിളിക്കുകയും ചെയ്തു.

2

പിന്നീട് ഇരുവരും അസഭ്യം പറഞ്ഞു. ഇതിനിടെയാണ് നെല്ലമ്മാള്‍ ഇയാളെ ചെരുപ്പൂരി അടിച്ചത്. അയ്യകനുവിനെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം വിഷയത്തില്‍ ശക്തമായി ഇടപെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അയ്യകനു തങ്ങളുടെ നേതാവിനെ അപമാനിച്ചെന്നാണ് ബിജെപി പറയുന്നത്. അയാള്‍ നെല്ലമ്മാളിനെ വേശ്യയെന്ന് വിളിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഒരു സ്ത്രീക്കെതിരെയും ഒരാള്‍ ഇത്തരം പരാമര്‍ശമുണ്ടാവരുതെന്ന് ബിജെപി വക്താവ് നാരായണന്‍ തിരുപതി പറഞ്ഞു. അതേസമയം നേരത്തെ കാര്‍ഷിക കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് അയ്യകനു 100 ദിവസത്തെ കാര്‍ഷിക റാലി സംഘടിപ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+