പെണ്‍കുട്ടിയെ കാണാന്‍ ആണ്‍സുഹൃത്ത് എത്തി: കർണാടകയില്‍ വർഗീയ സംഘർഷം, 2 പേർ കൊല്ലപ്പെട്ടു
ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ മുഹറം ദിനത്തിൽ നടന്ന വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 25 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ഹുലിഹൈദർ ഗ്രാമത്തിൽ രണ്ട് വിഭാഗത്തില്‍പ്പെട്ടവർ തമ്മിലുണ്ടായ അക്രമത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുഹറം ദിനത്തില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ഗ്രാമത്തിലെ ഒരു മുസ്ലീം പെൺകുട്ടിയെ കാണാൻ പോയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആണ്‍ക്കുട്ടി എത്തിയതിനെ തുടർന്ന് ഇരുവിഭാഗവും തമ്മില്‍ ആദ്യം വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നീട് വാക്ക് തർക്കം നിയന്ത്രണം വിട്ട് സംഘർഷത്തിലേക്ക് നീങ്ങി.

പാഷ വല്ലി (22), യെനകപ്പാ തലവാട് (60) എന്നിവരാണ് സംഘർഷത്തില്‍ കൊല്ലപ്പെട്ടത്. സംഘർഷത്തിനടിയില്‍ പരിക്കേറ്റ ഇരുവരും പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യ നില സംബന്ധിച്ചും ചെറിയ തോതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

സംഘർഷം ഉടന്‍ നിയന്ത്രണ വിധേയമാക്കിയെന്നും കുറ്റക്കാരായ മുഴുവന്‍ പേരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കോപ്പൽ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രദേശത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഏഴ് ദിവസത്തേക്ക് നിരോധനജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സംഭവത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായിട്ടുണ്ടെന്നും രണ്ട് പേർ മരിച്ചുവെന്നും ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ എഫ് ഐ ആർ ഫയൽ ചെയ്യും. കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ 7 ദിവസത്തേക്ക് ഇവിടെ 144 സെക്ഷൻ ഏർപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്," എസ്പി വ്യക്തമാക്കി.

മുഹറം സമയത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഹുലിഹൈദർ ഗ്രാമത്തിൽ 25 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആൺകുട്ടി പെൺകുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇരു സമുദായത്തിൽപ്പെട്ടവർ ചേർന്ന് പരസ്പരം ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നതിന് ശേഷം ആളുകളെ വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ പുറത്തുള്ളഴരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമസമയം സുരക്ഷ നടപടികളുടെ ഭാഗമായി ഗ്രാമത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications