Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും; വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാനും കുറ്റക്കാർക്ക് കൂടുതൽ കർശനമായ ശിക്ഷ നൽകാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന്റെ കരട് ഇന്ന് കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്തർ മന്തറിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ നിയമം എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ വീണ്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം, അണിനിരന്ന് പ്രതിപക്ഷ എംപിമാർ
ഡൽഹിയിൽ വീണ്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം, അണിനിരന്ന് പ്രതിപക്ഷ എംപിമാർ

ഇന്നലെ അർധരാത്രിയോടെ പങ്കുവച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കാരണം ലക്ഷക്കണക്കിന് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുതൽ ഫലപ്രദമായി തടയാൻ സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

modi

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച ആരോപണത്തിന് ശേഷം സർക്കാരിന്റെ ആദ്യ ലക്ഷ്യം വിദ്യാർത്ഥികൾക്ക് ഒരുവർഷം നഷ്‌ടമാകാതിരിക്കാൻ നോക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്‌ടപ്പെടാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഉത്തരവാദിത്വം. അതിനാൽ എത്രയും വേഗം വീണ്ടും പരീക്ഷ നടത്തേണ്ടത് അനിവാര്യമായിരുന്നു; അദ്ദേഹം പറയുന്നു.

ഏകദേശം 22 ലക്ഷം വിദ്യാർത്ഥികൾക്കായി പുനഃപരീക്ഷ നടത്താൻ സർക്കാർ മുഴുവൻ ഭരണസംവിധാനവും ഉപയോഗിച്ചുവെന്നും ജൂലൈ 19ന് ഫലം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 22 ലക്ഷം വിദ്യാർത്ഥികൾക്കായി പരീക്ഷ വിജയകരമായി നടത്താൻ സർക്കാർ മുഴുവൻ സംവിധാനവും വിനിയോഗിച്ചു. ജൂലൈ 19ന് ഫലം പ്രസിദ്ധീകരിച്ചു; മോദി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ സർക്കാർ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും നിരവധി പേരെ അറസ്‌റ്റ് ചെയ്‌ത് ജയിലിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ അതുകൊണ്ട് മാത്രം തൃപ്‌തരാകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഫാസ്‌റ്റ്-ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ തയ്യാറാക്കാൻ ഞാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്; പ്രധാനമന്ത്രി അറിയിച്ചു.

ഒരു ദിവസത്തിനുള്ളിൽ തന്നെ ഉദ്യോഗസ്ഥർ പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കി വ്യാഴാഴ്‌ച രാത്രി അദ്ദേഹത്തിന് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഈ കരടിൽ ഫാസ്‌റ്റ്-ട്രാക്ക് കോടതികളും കർശനമായ ശിക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച മന്ത്രിസഭ ഇത് ചർച്ച ചെയ്യും. മന്ത്രിമാരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബില്ലിന് അന്തിമ രൂപം നൽകും.

'10 വർഷത്തിനിടെ 152 ചോദ്യപ്പേപ്പർ ചോർച്ച, ഒരാളും ശിക്ഷിക്കപ്പെട്ടില്ല', കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ
'10 വർഷത്തിനിടെ 152 ചോദ്യപ്പേപ്പർ ചോർച്ച, ഒരാളും ശിക്ഷിക്കപ്പെട്ടില്ല', കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ

തിങ്കളാഴ്‌ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ആഴ്‌ചയിൽ തന്നെ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് ലോക്‌സഭയിലും രാജ്യസഭയിലും എത്രയും വേഗം പാസാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+