മണിക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിപ്ലവം അറിഞ്ഞില്ല, വികസനവും മറന്നു, ജനങ്ങള്‍ കമ്മ്യൂണിസത്തെ തള്ളി
2015ല്‍ ത്രിപുരയില്‍ നിന്ന് അഫ്സ്പ പിന്‍വലിച്ചത് മണിക്ക് സര്‍ക്കാരിന്റെ മിടുക്ക് കൊണ്ടായിരുന്നു
അഗര്‍ത്തല: ഇന്ത്യയില്‍ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ എല്ലാവര്ക്കും ഒരുത്തരമേ രണ്ടുദിവസം മുന്‍പ് വരെ ഉണ്ടായിരുന്നുള്ളൂ. മണിക്ക് സര്‍ക്കാര്‍ അതായിരുന്നു കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും പറഞ്ഞിരുന്ന പേര്. ഇന്ന് പക്ഷേ അദ്ദേഹം പരാജയപ്പെട്ടവനാണ്. സ്വന്തം പാര്‍ട്ടിയെ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചിരുന്ന മണിക്ക് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.
തോല്‍വിയുടെ കാരണം സിപിഎം ഇപ്പോഴും ചികഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചുവപ്പുകോട്ടയുടെ കിരീടം ചൂടിയ രാജാവായിരുന്ന മണിക്ക് സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വന്ന പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. ഒന്നല്ല ഒരുപാട് കാര്യങ്ങളിലാണ് അദ്ദേഹം അറിയാതെ തന്നെ പരാജയമായിരിക്കുന്നത്.

അഫ്സ്പ യുഗം
ത്രിപുര സൈന്യത്തിന്റെ കിരാത നിയമത്തിന് കീഴിലുള്ളപ്പോഴാണ് മണിക്ക് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലെത്തുന്നത്. അന്ന് പുതിയ നൂറ്റാണ്ടിലേക്ക് നമ്മള് കടന്നിട്ടില്ല. അന്ന് ഇന്ത്യയില്‍ ഏറ്റവും രക്തച്ചൊരിച്ചിലുകള്‍ ഉണ്ടാവുന്ന സംസ്ഥാനമായിരുന്നു ത്രിപുര.

സമാധാനശ്രമം
മണിക്ക് സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനശ്രമങ്ങള്‍ ആദ്യം ഫലിച്ചത് ത്രിപുരയിലാണെന്നതാണ്. ഇത് മണിക്ക് സര്‍ക്കാരിന്റെ മിടുക്ക് തന്നെയായിരുന്നു. ബംഗാളി സംസാരിക്കുന്ന ജനവിഭാഗത്തെ ത്രിപുരയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തെ സമവായ ശ്രമങ്ങള്‍ കൊണ്ട് മറികടക്കുകയായിരുന്നു സര്‍ക്കാര്‍.

ബംഗാളികള്‍
സംസ്ഥാനത്തെ ജനസംഖ്യയുടെ 70 ശതമാനം ബംഗാളികളായിരുന്നു. ബാക്കിയുള്ളത് ഇവിടത്തെ ആദിവാസികളായിരുന്നു. സമാധാനം, സുരക്ഷ, സ്ഥിരത ഇതായിരുന്നു ത്രിപുരയിലെ ജനങ്ങള്‍ക്ക് അക്കാലത്ത് പ്രധാനമായും വേണ്ടിയിരുന്നത്. ഇതെല്ലാം കൃത്യമായി ഉറപ്പാക്കുന്നതില്‍ വിജയിച്ചത് മണിക്ക് സര്‍ക്കാരിന്റെ ജനപ്രീതി ഉയര്‍ത്താന്‍ കാരണമായി

നിര്‍ണായകമായ വര്‍ഷം
2015ല്‍ ത്രിപുരയില്‍ നിന്ന് അഫ്സ്പ പിന്‍വലിച്ചത് മണിക്ക് സര്‍ക്കാരിന്റെ മിടുക്ക് കൊണ്ടായിരുന്നു. അതിലുപരി ലളിത ജീവിതമാണ് തന്നെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് കാരണമെന്ന് മണിക്ക് സര്‍ക്കാര്‍ തെറ്റിദ്ധരിക്കുന്നതിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇതാണ് ഇപ്പോഴത്തെ തിരിച്ചടിയിലേക്ക് നയിച്ചത്.

വിദ്യാഭ്യാസം
സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ജനങ്ങളുടെ വിദ്യാഭ്യാസവും ഭക്ഷ്യസുരക്ഷയുമായിരുന്നു. വിദ്യാഭ്യാസ മേഖല ത്രിപുരയില്‍ വളരെ മുന്നിലായിരുന്നു. ദേശീയ ഗ്രാമീണ തൊഴില്‍ സുരക്ഷ പദ്ധതിയില്‍ കുതിപ്പുണ്ടാക്കാനും ത്രിപുരയ്ക്ക് സാധിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ ഭരണത്തിന്റെ നേട്ടമായിരുന്നു.

പിഴച്ചതെവിടെ
മണിക്ക്് സര്‍ക്കാരിന്റെ ലളിത ജീവിതമാണ് അദ്ദേഹത്തെ ഇപ്പോഴത്തെ വിലയ തോല്‍വിയിലേക്ക് നയിച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് ആവശ്യം വികസനം, ജോലി, സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ എന്നിവയായിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും അദ്ദേഹത്തിന് മനസിലായില്ല. സ്മാര്‍ട്ട് ഫോണ്‍ കൂടി കൈവശമില്ലാത്ത മുഖ്യമന്ത്രി രാജ്യത്തിന്റെയും ലോകത്തിന്റെ കുതിപ്പിന്റെ ശക്തി കൃത്യമായി മനസ്സിലാക്കാനായില്ല.

പണത്തിന്റെ ഒഴുക്ക്
ബിജെപിയുടെ പ്രചാരണമാണ് ത്രിപുരയില്‍ ശരിക്കും ക്ലിക്കായത്. ബീഹാറില്‍ പണ്ട് നിതീഷ് കുമാര്‍ വികസന അജണ്ട ഉപയോഗിച്ച് ലാലുപ്രസാദ് യാദവിനെ പരാജയപ്പെടുത്തിയ പോലെയാണ് ബിജെപി ഇപ്പോള്‍ മണിക്ക് സര്‍ക്കാരിനെ വീഴ്ത്തിയിരിക്കുന്നത്. അതിനായി പണത്തിന്റെ ഒഴുക്കും നന്നായുണ്ടായിരുന്നു.

കമ്മ്യൂണിസം മടുത്തു
മുഖ്യമന്ത്രിയുടെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് രീതികളെ ജനങ്ങള്‍ക്ക് തീര്‍ത്തും മടുത്തു കഴിഞ്ഞിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം വേണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ത്രിപുരയില്‍ നല്ലൊരു വ്യവസായ മേഖല ഇല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് സംസ്ഥാനം വിട്ട് നല്ല ജോലി തേടി പോവേണ്ട അവസ്ഥയായിരുന്നു.

ശമ്പളക്കമ്മീഷന്
ത്രിപുരയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴും നാലാം ശമ്പളക്കമ്മീഷന് പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏഴാം ശമ്പളക്കമ്മീഷനിലേക്ക് മുന്നേറി കഴിഞ്ഞു. സത്യം പറഞ്ഞാല്‍ മണിക്ക് സര്‍്ക്കാര്‍ ത്രിപുരയ്ക്ക് പുറത്തുള്ള ലോകം മനസിലാക്കിയിട്ടില്ലെന്ന് സാരം.

ഇന്റര്‍നെറ്റ് ഗേറ്റ് വേ
2016ല്‍ അഗര്‍ത്തല രാജ്യത്തെ മൂന്നാമത്തെ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ഗേറ്റ് വേയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷമായിരുന്ന ഈ നേട്ടം. എന്നാല്‍ ഇത് മുതലെടുക്കാന്‍ രാജ്യത്ത് ഐടി പാര്ക്കുകളില്ലായിരുന്നു. സ്വകാര്യ നിക്ഷേപം പേരിന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വാട്സാപ്പ് തലമുറ
സോവിയറ്റ് യൂണിയന് മോഡല്‍ ഭരണം ഒരിക്കലും ശരിയല്ലെന്ന് തിരിച്ചറിയാന്‍ മണിക്ക് സര്‍ക്കാര്‍ വൈകിപോയിരുന്നു. വാട്സാപ്പ് തലമുറയും അദ്ദേഹത്തിന്റെ സര്‍ക്കാരും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നു. ഈ പോരായ്മയിലാണ് ബിജെപി പിടിച്ച് കയറിയത്. ഡിജിറ്റല്‍ ബസ് നഷ്ടപ്പെട്ട യാത്രക്കാരന്റെ അവസ്ഥയാണ് സമാനമാണ് മണിക്ക് സര്‍ക്കാരിന്റെ അവസ്ഥ.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications