സിബിഐ ക്ലീന്‍ ചിറ്റ് നല്കി, അവകാശവാദവുമായി കെജ്രിവാള്, അധികാര ലഹരിയെന്ന് ഹസാരെ
ദില്ലി: സിബിഐ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന വാദവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സിബിഐക്ക് എഎപിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ വിഷയത്തില്‍ രാഷ്ട്രീയം പാടില്ല.
ഇനി അന്വേഷണം വേണ്ടത് ബിജെപി ഞങ്ങളുടെ എംഎല്‍എമാരെ ഇരുപത് കോടി നല്കി വാങ്ങാന്‍ ശ്രമിച്ച കാര്യത്തിലാണ്. ഈ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ പേടിച്ചോടിയിട്ടില്ല. ബിജെപിയും അത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കെജ്രിവാള് പറഞ്ഞു.
ബിജെപി പറയുന്നത് മദ്യ നയത്തില്‍ അഴിമതിയുണ്ടെന്നാണ്. എന്നാല്‍ സിബിഐ പറയുന്നു യാതൊരു അഴിമതിയും ഇല്ലെന്ന്. പൊതുജനം ബിജെപി പറയുന്നത് കേള്‍ക്കുന്നില്ല. ഇതൊക്കെ രാഷ്ട്രീയത്തില്‍ സാധാരണമാണെന്നും കെജ്രിവാള് വ്യക്തമാക്കി.

സിബിഐ നേരത്തെ മനീഷ് സിസോദിയയുടെ ലോക്കര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ യാതൊന്നും കണ്ടെത്തിയിരുന്നില്ല. രാജ്യത്തിന് മുന്നില്‍ മനീഷ് സിസോദിയയുടെ സത്യസന്ധതയും രാജ്യസ്നേഹവും ഒരിക്കല്‍ കൂടി ഉയര്‍ത്തപ്പെട്ടുവെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി.
സിസോദിയക്കെതിരെ നടന്ന റെയ്ഡുകളെല്ലാം വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെജ്രിവാള് ആരോപിച്ചു. സിബിഐയുടെ നാലംഗ ടീമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വസുന്ധരയിലെ ശാഖ പരിശോധിച്ചത്. രണ്ട് മണിക്കൂറോളമാണ്. എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിച്ചില്ല.
ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
മനീഷ് സിസോദിയയും ഭാര്യയും ആ സമയം ബാങ്കിലുണ്ടായിരുന്നു. ഈ നടപടി മുഴുവന്‍ വൃത്തിക്കെട്ട രാഷ്ട്രീയ കളിയായിരുന്നു. ഇത് അവസാനിക്കുമെന്നാണ് കരുതുന്നത്. ഞങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും വിശ്വസിക്കുന്നുവെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു.
അതേസമയം കെജ്രിവാളിനെതിരെ കടുത്ത വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ രംഗത്ത് വന്നു. കെജ്രിവാള് അധികാരത്തിന്റെ ലഹരിയിലാണെന്ന് ഹസാരെ ആരോപിച്ചു. കെജ്രിവാളിന് അയച്ച കത്തിലാണ് ഈ ആരോപണം ഉള്ളത്. മദ്യം പോലെ അധികാരവും മത്തുപിടിപ്പിക്കും.
നിങ്ങള്‍ക്ക് അധികാരത്താല്‍ മത്ത് പിടിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ചായിരുന്നു വിമര്‍ശനം. നിങ്ങള്‍ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് കത്തെഴുതുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നു അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് കത്തെഴുതുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വേദനിപ്പിക്കുന്നതിലാണ് ഇങ്ങനെ എഴുതുന്നത്. ഞാന്‍ ആമുഖം എഴുതിയ സ്വരാജ് എന്ന നിങ്ങളുടെ ബുക്കില്‍ മദ്യനയത്തെ കുറിച്ച് പറയുന്നുണ്ട്. പ്രദേശവാസികളുടെ അനുമതിയില്ലാതെ ഒരു മദ്യശാല പോലും തുറക്കില്ലെന്നത് ഇതില്‍ വരും. മുഖ്യമന്ത്രിയായ ശേഷം അതൊക്കെ നിങ്ങള്‍ മറന്നുവെന്നും ഹസാരെ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications