മദ്യ അഴിമതി കേസില്‍ കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ; ഞായറാഴ്ച്ച ഹാജരാവണം
ദില്ലി: മദ്യ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അരവിന്ദ് കെജ്രിവാള്. ഞായറാഴ്ച്ചയാണ് അദ്ദേഹം ഹാജരാവേണ്ടത്. നേരത്തെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായ കേസാണിത്. അതേസമയം അടുത്തിടെ ഒരു മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന ആദ്യ സംഭവമാണിത്. കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതിനെ കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം നടക്കുക. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയതിലൂടെ, അദ്ദേഹത്തിന് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാക്കില്ലെന്നാണ് കേന്ദ്ര ഏജന്‍സി പറയുന്നു. അതേസമയം സിബിഐയുടെ നീക്കത്തോട് അരവിന്ദ് കെജ്രിവാള് പ്രതികരിച്ചിട്ടില്ല.

മദ്യ അഴിമതി എന്ന ഒരു സംഭവം തന്നെ നടത്തിട്ടില്ല. ഇതെല്ലാം ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കേന്ദ്ര ഭരിക്കുന്നത് അവരായത് കൊണ്ട് കേന്ദ്ര ഏജന്‍സികളെ അവരാണ് നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമര്‍ശകരായത് കൊണ്ടാണ് ഇത്തരത്തില്‍ ഞങ്ങളെ ബിജെപി നേരിടുന്നതെന്നും കെജ്രിവാള് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഈ നീക്കം കൊണ്ട് ഒരു എഎപി പ്രവര്‍ത്തകനെ പോലും ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ഞങ്ങളുടെ മന്ത്രിമാരെയും, നേതാക്കളെയുമെല്ലാം മുമ്പും കേന്ദ്ര ഏജന്‍സികള്‍ അടക്കം ലക്ഷ്യമിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദില്ലി സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
ഇതില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനാവശ്യമായ സ്വാധീനം നല്‍കിയെന്നാണ് ആരോപണം. ഗോവയില്‍ എഎപി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരത്തിനായി ഇതിലൂടെ പണം ലഭിച്ചുവെന്നും, ഇത് മദ്യനയത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുകൂല നടപടിയെടുത്തതിന് പാരിതോഷികമായി ലഭിച്ചതാണെന്നും സിബിഐ ആരോപിക്കുന്നു.
ഈ കേസില്‍ മനീഷ് സിസോദിയയുടെ അറസ്റ്റായിരുന്നു വലിയ കോളിളക്കം ഞെട്ടിച്ചത്. ഇഡിയുടെ കേസില്‍ ഇപ്പോഴും അദ്ദേഹം ജയിലിലാണ്. ഈ കേസ് ഇപ്പോള്‍ ഇഡി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം കെജ്രിവാള് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വന്നത് അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയാണ്.
അടുത്തിടെ എഎപി ദേശീയ പാര്‍ട്ടി പദവിയും ലഭിച്ചിരുന്നു. എഎപി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമവും ഒരുവശത്ത് നടത്തുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ അപേക്ഷിച്ച് അതിവേഗമാണ് കെജ്രിവാളിന്റെ പാര്‍ട്ടിയുടെ വളര്‍ച്ച. ആര്‍ജെഡി അടക്കമുള്ള പാര്‍ട്ടികള്‍ എഎപിക്കെതിരെയുള്ള നടപടിയെ അപലപിച്ചിട്ടുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications