ചില അണ്ടൗണ്ടുകള് പൂട്ടാനും നടപടിയെടുക്കാനും നിര്‍ദേശിച്ചു; കേന്ദ്രത്തിനെതിരെ എക്സ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടാനും, അവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചെന്ന് വെളിപ്പെടുത്തി ട്വിറ്ററിന്റെ മുന്‍രൂപമായ എക്സ്. അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതിനോട് വിയോജിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി ഈ പോസ്റ്റുകള്‍ നീക്കം ചെയ്യാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ സാധിക്കില്ലെന്നും എക്സ് പറഞ്ഞു. എക്സിന്റെ ഗ്ലോബല്‍ ഗവണ്മെന്റ് അഫയേഴ്സ് ടീമാണ് ഇക്കാര്യം കാണിച്ച് ട്വീറ്റ് ചെയ്തത്. നിയമപരമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം പുറത്തുവിടാനാവില്ലെന്നും എക്സ് കുറിച്ചു.

കേന്ദ്ര നിര്‍ദേശങ്ങള്‍ പുറത്തുവിടുന്നത് സുതാര്യതയ്ക്ക് ഏറ്റവും അനിവാര്യമാണെന്നും എക്സ് പറയുന്നു. അതേസമയം എക്സിന്റെ ആരോപണങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് എക്സ് പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ കേന്ദ്രം നീക്കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നത് ഇതിനോടകം വിവാദത്തിലായിട്ടുണ്ട്. ആദ്യ കര്‍ഷക സമരത്തിന്റെ സമയത്തും ഇതുപോലെ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.
അതേസമയം നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും, ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ്ഫോം അധികൃതര്‍ അറിയിച്ചു. പിഴയീടാക്കാനും, ജയില്‍ ശിക്ഷ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കാനുമായിരുന്നു കേന്ദ്രം നിര്‍ദേശിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചതിനെതിരെ റിട്ട് അപ്പീലും നല്‍കിയിട്ടുണ്ട്. നടപടികളെ കുറിച്ച് ഈ അക്കൗണ്ടുകളെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ സുതാര്യതയില്ലായ്മയിലേക്ക് നയിക്കുമെന്നും എക്സ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം എക്സിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എക്സിന്റെ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നാണ് എക്സില്‍ കുറിച്ചത്. കേന്ദ്ര ഐടി മന്ത്രാലയം 177 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത്. 35 ഫേസ്ബുക്ക് ലിങ്കുകള്‍, 35 എഫ്ബി അക്കൗണ്ടുകള്‍, 42 എക്സ് അക്കൗണ്ടുകള്‍, 49 എക്സ് ലിങ്കുകള്‍, 14 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു സ്നാപ്ചാറ്റ്, ഒരു റെഡിറ്റ് അക്കൗണ്ട് എന്നിവയാണ് ബ്ലോക് ചെയ്യാന്‍ നിര്‍ദേശിച്ചത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications