രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കുള്ള പലിശ എഴുതി തള്ളും, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം!!
ദില്ലി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കൊണ്ട് കേന്ദ്ര ധനമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. രണ്ട് കോടി വരെയുള്ള വായ്പകളുടെ പലിശയാണ് എഴുതി തള്ളുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ആറുമാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി. പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

പദ്ധതി നടപ്പാക്കാനായി 6500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. നേരത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പലിശ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഇടത്തരം സംരംഭകര്‍, വിദ്യഭ്യാസം, പാര്‍പ്പിടം ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവയ്ക്ക് എടുക്കുന്ന വായ്പകള്‍ക്ക് ഇതോടെ പലിശ ഇളവ് ലഭിക്കും. നിരവധി പേര്‍ക്ക് ഇത് വലിയ നേട്ടം സമ്മാനിക്കും. മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തീരുമാനം എടുത്തെങ്കില്‍ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്നും കോടതി വിമര്‍ശിച്ചിരുന്നു.
കോവിഡ് പ്രതിസന്ധി നിലനില്കുന്ന സാഹചര്യത്തില്‍ പലിശയുടെ ബാധ്യത ഏറ്റെടുക്കുകയാണ് പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം പലിശ സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുകയായിരുന്നു. നവംബര്‍ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് കൂട്ടുപലിശ ഒഴിവാക്കി കൊണ്ടുള്ള മാര്‍ഗരേഖ ധനമന്ത്രാലയം പുറത്തിറക്കിയത്.
Recommended Video
നവംബര്‍ അഞ്ചിനകം തീരുമാനം നടപ്പാക്കും. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകള്‍ അത് തിരിച്ചുനല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വിവിധ തരത്തിലുള്ള വായ്പാ സേവനങ്ങള്‍ക്കാണ് പലിശ ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല. കൂട്ടുപലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6500 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കും. മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. അതേസമയം ഇപ്പോഴത്തെ വായ്പാ ഇളവിന് സുപ്രീം കോടതി തന്നെ സഹായിച്ചതിനാല്‍ ആ ആവശ്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്. നവംബര്‍ രണ്ടിനാണ് വായ്പകളുടെ പലിശ കാര്യം സുപ്രീം കോടതി പരിഗണിക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications