ഛത്തീസ്ഗഡിൽ എല്ലാം കോൺഗ്രസിന് അനുകൂലം; താമര വാടുമോ; എക്സിറ്റ് പോളുകൾ പറയുന്നത് ഇങ്ങനെ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. അധികാരത്തിൽ തുടരുന്നതിൽ കുറഞ്ഞ് കോൺഗ്രസ് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ നേടിയതിനെക്കാൾ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
രണ്ടാം തവണയും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞു. ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിൽ വരെ ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോൺഗ്രിസിന്റെ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും.

എക്സിറ്റ് പോളുകൾ കോൺഗ്രസിന് തന്നെയാണ് വിജയ സാധ്യത പ്രവചിക്കുന്നത്. കോൺഗ്രിസിനെ മറികടക്കാൻ ബി ജെ പിക്ക് സാധിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. തുടക്കം തൊട്ട് കോൺഗ്രസ് വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അധികാരം നേടാൻ വേണ്ടത് 46 സീറ്റുകളാണ്. ഈ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 70 ന് മുകളിലാണ് കോൺഗ്രസ് സീറ്റുകൾ പ്രതീക്ഷിക്കുന്നത്.

2018 ൽ 68 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിൽ കയറിയത്. ഉപ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ സീറ്റ് നില ഉയരുകയും ചെയ്തു. നിലവിൽ 71 സീറ്റുകളാണ് കോൺഗ്രസിന് ഇത്തവണ ഇതിനേക്കാൾ ലഭിക്കും എന്നാണ് കരുതുന്നത്.സീറ്റുകൾ പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെങ്കിലും കോൺഗ്രസ് വിജയിക്കുമെന്ന് തന്നെയാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 40 മുതൽ 50 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 36 മുതൽ 46 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് 1 മുതൽ 5 വരെ സീറ്റ് ലഭിച്ചേക്കും.
എ ബി പി ന്യൂസ് സി വോട്ടർ എക്സിറ്റ് പോൾ പ്രവചിക്കുന്നത് കോൺഗ്രസിന് 41 മുതൽ 53 സീറ്റ് വരെ ലഭിക്കുമെന്നാണ് ബി ജെ പി ക്ക് 396 മുതൽ 48 വരെ സീറ്റുകളാണ് പ്രവചിച്ചത്. ന്യൂസ് 24 ചാണക്യ എക്സിറ്റ് പോൾ കോൺഗ്രസിന് 57 സീറ്റാണ് ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ബി ജെ പിക്ക് 33 സീറ്റ് ലഭിക്കുമെന്ന് പറയുന്നു.
ഇന്ത്യ ടി വി സി എൻ എക്സ് എക്സിറ്റ് പോൾ പറയുന്നത് കോൺഗ്രസ് 46 മുതൽ 56 വരെ സീറ്റ് നേടുമെന്നാണ്. ബി ജെ പി 30 - 50- സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കുന്നു. ടൈസ് നൗ - ഇ ടി ജി സർവേ കോൺഗ്രസിന് 34 - 36 വരെ സീറ്റ് പ്രവചിക്കുന്നു. ബി ജെ പിക്ക് 26 മുതൽ 30 വരെ പ്രവചിക്കുന്നു.
മറ്റുള്ളവർക്ക് 2 മുതൽ 4 സീറ്റുകളാണ് പ്രവചിക്കുന്നത്. റിപബ്ലിക്ക് ടി വി കോൺഗ്രസിന് 44 - 52 സീറ്റാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 34 മുതൽ 42 വരെയാണ് പ്രവചിക്കുന്നത്. ജൻ കീ ബത്ത് പ്രവചിക്കുന്നത് 42 മുതൽ 52 സീറ്റ് വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ്.
34 മുതൽ 45 വരെ ബി ജെ പിക്കും 0 മുതൽ മൂന്ന് വരെ മറ്റുള്ളവർക്കുമാണ്. നവംബർ ഏഴ്, 17 തീയതികളിലായിട്ടാണ് ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് നടന്നത്, ഡിസംബർ 3 നാണ് വോട്ടെണ്ണൽ,
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications