Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ വന്നാലും വീട് മാറില്ല; മുഖ്യമന്ത്രിയുടെ വസതി സിദ്ധരാമയ്യക്ക് തന്നെ!

ബെംഗളൂരു: കർണാടകയിൽ ഏറെക്കാലമായി തുടർന്ന അനിശ്ചിതത്വത്തിന് ഒടുവിൽ ജൂൺ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. എന്നാൽ, ഔദ്യോഗിക വസതിയായ 'കാവേരി ബംഗ്ലാവ്' നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൈവശം തന്നെ തുടർന്നേക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. കോൺഗ്രസ് പാർട്ടിക്കുള്ളിലെ അസാധാരണ അധികാര കൈമാറ്റ ധാരണയുടെ ഭാഗമാണിത്.

മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയുടെ കാവേരി ബംഗ്ലാവിലെ തുടക്കം, ഔദ്യോഗിക വസതിയെക്കുറിച്ചുള്ള പരമ്പരാഗത ധാരണയെ തിരുത്തിക്കുറിച്ചേക്കുമെന്നാണ് കരുതുന്നത്. ജൂൺ മൂന്നിന് അധികാരമേൽക്കുന്ന ഡികെ ശിവകുമാർ താൽക്കാലികമായി ഒരു സ്വകാര്യ വസതിയിൽ നിന്നായിരിക്കും പ്രവർത്തിക്കുക.

DK Shivakumar

റിപ്പോർട്ടുകൾ പ്രകാരം, 2028 വരെ കാവേരി വസതിയുടെ ഔദ്യോഗിക അനുമതി സിദ്ധരാമയ്യ നിലനിർത്തും, അന്ന് അദ്ദേഹം പദവിയിൽ ഇല്ലെങ്കിലും. ഡികെ ശിവകുമാർ കാവേരി ബംഗ്ലാവിലേക്ക് മാറാതെ മറ്റൊരു സർക്കാർ വസതിയിലേക്ക് മാറും. രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളും തമ്മിലുള്ള സൗഹൃദപരമായ ധാരണയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

മുൻപും സമാനമായ സംഭവം

2021-ൽ ഏറെക്കുറെ സമാനമായൊരു സാഹചര്യം ഉടലെടുത്തിരുന്നു. ബിജെപിയുടെ ഏറ്റവും പ്രമുഖനായ ലിംഗായത്ത് നേതാവായ ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിന് ശേഷവും, ഔദ്യോഗിക വസതിയിൽനിന്ന് ഒഴിയാതെ ദീർഘകാലം അവിടെ താമസം തുടർന്നിരുന്നു. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സുഗമമായ നേതൃത്വമാറ്റം ലക്ഷ്യമിട്ടുള്ള ഈ ക്രമീകരണത്തിൽ, സിദ്ധരാമയ്യ തന്റെ നിലവിലെ വിലാസത്തിൽ തുടരുമ്പോൾ, ശിവകുമാർ മറ്റൊരു ഔദ്യോഗിക ആസ്ഥാനത്ത് നിന്ന് ഭരണപരമായ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ താമസ ക്രമീകരണങ്ങൾക്കിടയിൽ, കർണാടക മന്ത്രിസഭാ രൂപീകരണ ചർച്ചകളും ഡൽഹിയിൽ സജീവമാണ്.

ഡികെ ശിവകുമാറിന്റെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി, മുതിർന്ന പാർട്ടി നേതാക്കൾ വകുപ്പുകളും പ്രാതിനിധ്യവും ചർച്ച ചെയ്‌തിരുന്നു. മന്ത്രിസഭയിലെ സ്ഥാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സിദ്ധരാമയ്യ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കർണാടക കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ചകൾ നടത്തിയിരുന്നു.

അതേസമയം, ബെംഗളൂരുവിലെ ഗതാഗതപ്രശ്‌നങ്ങൾ കാരണം സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി ലോക് ഭവനിൽ വെച്ച് നടക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു. നഗരത്തിൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതൊരു പ്രവൃത്തിദിനമായതുകൊണ്ട് നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. 17,000-ത്തിലധികം വാഹനങ്ങളിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും തലസ്ഥാനത്തേക്കെത്തും എന്നതിനാൽ തിരക്ക് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇത് കണക്കിലെടുത്ത് കടുത്ത ഗതാഗത ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+