ബംഗാളില്‍ അടക്കം 3 സംസ്ഥാനങ്ങളില്‍ സിഎഎ വഴി പൗരത്വം നല്കി കേന്ദ്രം; മമതയുടെ എതിര്‍പ്പിനും വിലയില്ല
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ പൗരത്വ നിയമം വഴി പൗരത്വം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ തന്നെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വം നിയമം നടപ്പാക്കില്ലെന്ന് പറയുമ്പോഴാണ് കേന്ദ്രം പൗരത്വം നല്‍കിയിരിക്കുന്നത്. ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സിഎഎ നടപ്പാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പിന് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയെടുത്തത്.

ബിജെപി അവരുടെ പ്രകടനപത്രികയില്‍ പൗരത്വ ഭേദഗതി നിയമപ്രകാരം അര്‍ഹരായ അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബംഗാള്‍ സിഎഎ നടപ്പാക്കാനിലെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ബംഗാളില്‍ പ്രചാരണത്തില്‍ അടക്കം സിഎഎ ശക്തമായ വിഷയമായിരുന്നു.
2019ല്‍ കൊണ്ടുവന്ന പൗരത്വ ഭേദതി നിയമത്തിന്റെ ചട്ടങ്ങള്‍ ഈ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വീണ്ടും പ്രതിഷേധങ്ങള്‍ ഇതിന്റെ പിന്നാലെ വന്നിരുന്നു. അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാ തല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാന തല സമിതിയും രൂപീകരിക്കാനായിരുന്നു നിര്‍ദേശം. പൗരത്വം നല്‍കുന്നത് സെന്‍സസ് ഡയറക്ടര്‍ അധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനോട് സഹകരിച്ചിരുന്നില്ല.
ഹിന്ദു, ജെയിന്, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി വിഭാഗക്കാര്‍ക്കാണ് പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സിഎഎ ശക്തമായി ഉന്നയിച്ചിരുന്നു. ബംഗാളില്‍ നുഴഞ്ഞുകയറ്റക്കാര്‍ വര്‍ധിക്കുന്നതായി മോദി ആരോപിച്ചിരുന്നു. തൃണമൂലിന്റെ കീഴിലാണ് അവര്‍ വളരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് എതിരാണ് തൃണമൂല്‍. എന്തിനാണ് അവര്‍ സിഎഎയെ ഇത്രയധികം എതിര്‍ക്കുന്നത്. എന്തിനാണ് അവര്‍ സിഎഎയെ കുറിച്ച് ഇത്രയധികം കള്ളം പറയുന്നതെന്നും മോദി ചോദിച്ചു. ഹിന്ദുക്കളും മാട്ടുവ വിഭാഗവും ബംഗാളില്‍ താമസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ലെന്നും മോദി ആരോപിച്ചിരുന്നു.
തൃണമൂല്‍ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനയെ അവര്‍ പരസ്യമായി ആക്രമിക്കുകയാണ്. അവര്‍ ദളിതുകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും സംവരണം നല്‍കിയിരിക്കുകയാണ്. ബംഗാളില്‍ സംവരണം കവര്ന്നെടുത്തിയിരിക്കുകയാണ്. മുസ്ലീങ്ങള്‍ വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. താന്‍ മരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ബിജെപി സിഎഎ പോലുള്ള നിയമങ്ങള്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications