ലഡാക്കിലെ ലേയില്‍ സമ്പൂര്‍ണ അടച്ചിടല്‍, സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധ റാലികള്‍
ന്യൂഡല്‍ഹി: ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം. ലേ ജില്ലയിലാണ് പ്രതിഷേധം. ഇവിടെ കടകള്‍ അടക്കമുള്ളb ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ റാലികളുമായി തെരുവില്‍ ഇറങ്ങി. നാല് ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഭരണഘടനയുടെ ആറാം അനുച്ഛേദത്തില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തി ആദിവാസി സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യമുണ്ട്. ലഡാക്കുകാര്‍ക്ക് തൊഴിലില്‍ സംവരണം. ലേയ്ക്കും, കാര്‍ഗിലിനും ഓരോ പാര്‍ലമെന്റ് സീറ്റ് എന്നിവയാണ് ഇവിടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം വലിയ ജനക്കൂട്ടം തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്ലക്കാര്‍ഡുകളും കൈയ്യിലേന്തി, ആവശ്യങ്ങള്‍ ഉറക്കെ വിളിച്ച് പറഞ്ഞാണ് പ്രതിഷേധം. ലെ അപെക്സ് ബോഡിയാണ് മേഖലയില്‍ കടകള്‍ അടക്കം അടച്ചിടാന്‍ തീരുമാനിച്ചത്.
ബന്ദിന് സമാനമായ സാഹചര്യമാണ് ലേയിലുള്ളത്. എല്‍എബിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് പൂര്‍ണമായ അടച്ചിടലിന് ആഹ്വാനം ചെയ്തത്. ജനുവരി 23ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിലും ലഡാക്കിന് സംസ്ഥാന പദവിയും, ആറാം അനുച്ഛേദ പ്രകാരം പ്രത്യേക പദവിയുമാണ് ആവശ്യപ്പെട്ടിരുന്നത്.
ജമ്മു കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ആക്ട് ഭേദഗതി ചെയ്ത് ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാണ് പ്രതിനിധികള്‍ കേന്ദ്രത്തിനോട് ആശ്യപ്പെട്ടത്. ഇതിനായി ബില്ലിന്റെ കരട് രേഖയും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായത് മുതല്‍ ലെ അപെക്സ് ബോഡിയും, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് സംസ്ഥാന പദവിക്കായി ആവശ്യപ്പെടുന്നുണ്ട്.
ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അധികാരമെല്ലാം ദുര്‍ബലമായിരിക്കുകയാണെന്നും ഇവരുടെ അഭിഭാഷകനായ ഹാജി ഗുലാം മുസ്തഫ പറഞ്ഞു. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് നിയമസഭയില്‍ നാല് അംഗങ്ങളുണ്ടായിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്നു. ഇന്ന് നിയമസഭയില്‍ യാതൊരു പ്രാതിനിധ്യവും ഇല്ലെന്നും മുസ്തഫ ചൂണ്ടിക്കാണിച്ചു.
അതേസമയം നേരത്തെ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായിയുടെ നേതൃത്വത്തിലുള്ള ഉന്നത തല കമ്മിറ്റി രണ്ട് സമിതികളിലെയും പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവര്‍ ലഡാക്ക്-ലേ, കാര്‍ഗില്‍ എന്നിവയെ പ്രതിനിധീകരിച്ചാണ് എത്തിയത്.
ഇവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് ചോദിച്ചറിഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനസ്ഥാപിക്കുമെന്ന് നേരത്തെ സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാടെടുത്തിരുന്നു. എന്നാല്‍ ലഡാക്കിന്റെ കാര്യത്തില്‍ അത്തരം തീരുമാനങ്ങളൊന്നും ഇല്ലായിരുന്നു. ഇത് കേന്ദ്ര ഭരണപ്രദേശമായി തന്നെ തുടരും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications