Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിദാദി ടൗൺഷിപ്പിന്റെ ഭാവിയിൽ ആശങ്ക; ഭൂമി ഏറ്റെടുക്കലിനെതിരെ കർഷക പ്രതിഷേധം, വേണ്ടത് 9640 ഏക്കർ

ബെംഗളൂരു: രാമനഗര ജില്ലയിലെ ബിദാദിക്ക് സമീപമുള്ള കർഷകർ ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധത്തിൽ. എഐ സിറ്റി എന്ന് പേരിട്ട ഈ പദ്ധതി ഫലഭൂയിഷ്ഠമായ കൃഷിഭൂമി, പ്രാദേശിക ജലസ്രോതസ്സുകൾ, ഗ്രാമീണ ജീവിതമാർഗ്ഗങ്ങൾ എന്നിവയ്ക്ക് ഭീഷണിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ അറിയിപ്പുകൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ മുഴുവനായും സൗരോർജത്തിലേക്ക് മാറുമോ? പുതിയ പഠന റിപ്പോർട്ട്, പക്ഷേ..?
ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ മുഴുവനായും സൗരോർജത്തിലേക്ക് മാറുമോ? പുതിയ പഠന റിപ്പോർട്ട്, പക്ഷേ..?

ബെംഗളൂരുവിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഒരു വലിയ സംയോജിത ടൗൺഷിപ്പ് നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ബിദാദി ഹോബ്ലിയിലെ ഭൈരമംഗല, കഞ്ചുഗരണഹള്ളി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 9,640 ഏക്കർ ഭൂമി ഇതിനായി നീക്കിവച്ചിട്ടുണ്ട്. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാനും പുതിയ അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനാണ് ഉദ്യോഗസ്ഥർ ഇത് മുന്നോട്ട് വെക്കുന്നത്.

bidadi township

ഗ്രേറ്റർ ബെംഗളൂരു ഇൻ്റഗ്രേറ്റഡ് ടൗൺഷിപ്പ് (ബിദാദി) എന്ന് പേരിട്ട പദ്ധതിക്ക് 18,133 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏകദേശം 9,640 ഏക്കർ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. 26 ഗ്രാമങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നതാണ് പ്രധാന കാര്യം. കർഷകരുടെ പ്രതിഷേധം ഏകദേശം 14 മാസമായി തുടരുകയാണ്.

ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്‌ത ഭൂമിയിൽ ഏകദേശം 6,500 ഏക്കറോളവും ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണെന്ന് കർഷക സംഘടനകൾ പറയുന്നു. പല കുടുംബങ്ങളും ഒന്നിലധികം വിളകൾ കൃഷി ചെയ്‌തും കന്നുകാലികളെ വളർത്തിയും ഇവിടെ ഉപജീവനം നടത്തുന്നു. പ്രാദേശിക ആവശ്യങ്ങളേക്കാൾ റിയൽ എസ്‌റ്റേറ്റ് താൽപ്പര്യങ്ങളാണ് ഈ പദ്ധതിക്ക് പിന്നിലെന്ന് അവർ വാദിക്കുന്നു.

കൃഷിയിൽ നിന്നുള്ള ഉപജീവനമാർഗം നഷ്‌ടപ്പെടുന്നതാണ് കർഷകരുടെ പ്രധാന ആശങ്ക. വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവുകളും സമീപ നഗരങ്ങളിലെ പരിമിതമായ ബദൽ തൊഴിലവസരങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർ ഭൂമി മാറ്റം തടസപ്പെടുത്തി അനിശ്ചിതത്വം ഉണ്ടാക്കുന്നതായും പലരും ആരോപിക്കുന്നു. പണമായി ലഭിക്കുന്ന നഷ്‌ടപരിഹാരം കുടുംബങ്ങളെ നിലനിർത്താൻ പര്യാപ്‌തമാകില്ലെന്നും അവർ ഭയപ്പെടുന്നു.

പ്രദേശത്തെ ഭൂഗർഭജലക്ഷാമവും കർഷക നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കനത്ത നിർമ്മാണങ്ങളും റോഡുകളും കെട്ടിടങ്ങളും പ്രാദേശിക ജലസ്രോതസ്സുകൾക്ക് സമ്മർദ്ദമുണ്ടാക്കും. ഉൽപ്പാദനക്ഷമമായ കൃഷിഭൂമി എഐ ടൗൺഷിപ്പാക്കുന്നതിന് മുമ്പ്, സംസ്ഥാനം നിലവിലുള്ള നഗരങ്ങളെയും വ്യാവസായിക മേഖലകളെയും നവീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ വഴിയാണ് പ്രധാന പ്രശ്‌നം. സർക്കാർ 1987-ലെ കർണാടക അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റീസ് ആക്റ്റ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഉയർന്ന നഷ്‌ടപരിഹാരവും ശക്തമായ സംരക്ഷണവും വാഗ്‌ദാനം ചെയ്യുന്ന 2013-ലെ ഭൂപരിഷ്‌കരണ നിയമം ഉപയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നഷ്‌ടപരിഹാര മാനദണ്ഡങ്ങൾ കമ്പോള വിലയേക്കാൾ കുറവാണെന്ന് കർഷകരും സാമൂഹ്യ പ്രവർത്തകരും ആരോപിക്കുന്നു. മറ്റു പദ്ധതികളിലേത് പോലെ, വാഗ്‌ദാനം ചെയ്യുന്ന നഷ്‌ടപരിഹാരം വിപണി വിലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഇത് ഡെവലപ്പർമാർക്ക് ലാഭമുണ്ടാക്കാനും, ഭൂവുടമകൾക്ക് ഒറ്റത്തവണ ലഭിക്കുന്ന തുക ദീർഘകാല സുരക്ഷ നൽകാതിരിക്കാനും വഴിയൊരുക്കുന്നു.

ഈ പ്രക്ഷോഭം ശക്തമായ രാഷ്ട്രീയ പ്രതികരണങ്ങൾക്കും കാരണമായി. എച്ച്ഡി ദേവഗൗഡ ബിദാദി പദ്ധതിയിലൂടെ കർഷകരുടെ ഭൂമി ലാഭമുണ്ടാക്കാൻ തട്ടിയെടുക്കുകയാണെന്ന് ആരോപിച്ചു. നേരത്തെ ഏപ്രിൽ 30-ന് മന്ത്രിസഭ ഈ പദ്ധതി അംഗീകരിച്ചിരുന്നു. എച്ച്ഡി കുമാരസ്വാമി ഉൾപ്പെടെ പ്രതിഷേധങ്ങളിൽ പങ്കുചേർന്ന് പദ്ധതി ഉടനടി നിർത്താൻ ആവശ്യപ്പെട്ടു.

ബെംഗളൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും;സിൽക്ക് ബോർഡ്-കെആർ പുര ഒആർആർ സ്ട്രെച്ച് ഉടൻ പണി തുടങ്ങും
ബെംഗളൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും;സിൽക്ക് ബോർഡ്-കെആർ പുര ഒആർആർ സ്ട്രെച്ച് ഉടൻ പണി തുടങ്ങും

ഒരു വർഷത്തിലേറെയായി, 26 ഗ്രാമങ്ങളിലെ കർഷകർ ധർണകളും റോഡ് ഉപരോധങ്ങളും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്‌ചകളും നിരന്തരം നടത്തുകയാണ്. ഭൈരമംഗല സർക്കിളിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് ആളുകളും ട്രാക്‌ടറുകളും കാളവണ്ടികളും പച്ചക്കൊടികളുമായി അണിനിരന്നു. ടൗൺഷിപ്പ് നിർദ്ദേശം പിൻവലിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരാനാണ് പ്രതിഷേധ സമിതികളുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+