Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; ഖാർഗെ വീണ്ടും

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴു സീറ്റുകളിലേക്കാണ് പുതിയ പട്ടിക പുറത്തുവന്നത്. പവൻ ഖേര, പ്രവീൺ ചക്രവർത്തി എന്നിവർ പട്ടികയിലുണ്ട്. പാർട്ടി നേതൃത്വം വലിയ മാറ്റങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. കർണാടകയിൽ നിന്നാണ് പവൻ ഖേര മത്സരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, മൻസൂർ അലി ഖാൻ എന്നിവരാണ് കർണാടകയിൽ നിന്നുള്ള മറ്റ് സ്ഥാനാർത്ഥികൾ.

തമിഴ്‌നാട്ടിൽ നിന്നാണ് പ്രവീൺ ചക്രവർത്തി മത്സരിക്കുന്നത്. ടിവികെയുമായി പാർട്ടി സഖ്യം രൂപീകരിച്ചത് പ്രവീൺ ചക്രവർത്തിയുടെ പ്രധാന നീക്കമായിരുന്നു. വിജയുടെ ടിവികെ സഖ്യത്തിന്റെ പിന്തുണയോടെ പ്രവീൺ ചക്രവർത്തിക്ക് സീറ്റ് ഉറപ്പാണ്. മീനാക്ഷി നടരാജൻ മധ്യപ്രദേശിൽ നിന്ന് മത്സരിക്കും. നീരജ് ഡാങ്കി രാജസ്ഥാനിൽ നിന്നും പ്രണവ് ഝാ ജാർഖണ്ഡിൽ നിന്നും മത്സരിക്കും. കേരളം-ലക്ഷദ്വീപ് ചുമതലയുള്ള മൻസൂർ അലി ഖാൻ കർണാടകയിൽ മത്സരിക്കുമ്പോൾ ഖാർഗെയ്ക്കും ഇത് മറ്റൊരു അവസരമാണ്.

congress

തമിഴ്‌നാട്ടിലേത് വേറിട്ട നീക്കം

എഐഎഡിഎംകെ എംപി സിവി ഷൺമുഖം തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.
ഭരണകക്ഷിയായ ടിവികെ നിയമസഭയിൽ ആവശ്യമായ സംഖ്യാബലം ഉണ്ടായിരുന്നതിനാൽ തങ്ങൾക്ക് സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ മുന്നോട്ടുവയ്ക്കുന്നതിന് പകരം കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ കോൺഗ്രസിന് നിയമസഭയിൽ വെറും അഞ്ച് എംഎൽഎമാർ മാത്രമാണ് ഉള്ളത്. എന്നിട്ടും രാജ്യസഭാ സീറ്റ് നൽകിയത് സഖ്യബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് സഖ്യം യാഥാർഥ്യമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പ്രവീൺ ചക്രവർത്തി തന്നെ മത്സരിക്കുന്ന സാഹചര്യത്തിൽ.

അതേസമയം, ജൂൺ 18-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. ആകെ ഇരുപത്തിനാല് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എച്ച്ഡി ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിംഗ് എന്നിവർ വിരമിക്കുന്നു. അതിനാൽ ഈ സീറ്റുകൾ ഒഴിവു വരുന്നു. ആന്ധ്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകൾ വീതമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകൾ വീതമുണ്ട്, ജാർഖണ്ഡിൽ രണ്ട് സീറ്റുകളാണുള്ളത്.

മണിപ്പൂർ, മേഘാലയ, അരുണാചൽ, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകൾ വീതമുണ്ട്. ജൂൺ എട്ടാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കാലാവധി കഴിയുന്നവരിൽ തന്നെ രവനീത് സിംഗ്, ജോർജ് കുര്യൻ എന്നിവർ ഇപ്പോൾ കേന്ദ്ര മന്ത്രിമാരാണ്. ശക്തിസിംഗ് ഗോഹിൽ ഉൾപ്പെടെയുള്ളവർ ഈ വിരമിക്കുന്ന പട്ടികയിലുണ്ട്. കേന്ദ്ര മന്ത്രിമാർ വിരമിക്കുന്നതോടെ വോട്ടെടുപ്പ് കൂടുതൽ സജീവമായി നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+