Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാറിനെ വിശ്വസിക്കാനാവാതെ കോണ്‍ഗ്രസ്, പുതിയ സഖ്യമുണ്ടാക്കാന്‍ രഹസ്യ നീക്കം?

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ കക്ഷികളെല്ലാം അകന്നിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി കൂടി വന്നതോടെ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ പ്രതിപക്ഷ നിരയിലെ നേതാക്കളെല്ലാം മടിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും ദേശീയ ശക്തിയാണെന്ന വാദത്തിലാണ്. രാഷ്ട്രീയ ചര്‍ച്ചകളില്‍ അടക്കം കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലാത്തതും മറ്റൊരു കാരണം.

തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന പ്രശാന്ത് കിഷോര്‍ പോലും ഇപ്പോഴത്തെ രീതിയില്‍ കോണ്‍ഗ്രസുമായി സംസാരിക്കാവില്ലെന്ന നിലപാടിലാണ്. അതേസമയം കോണ്‍ഗ്രസ് എല്ലാ കാലത്തും വിശ്വസ്തിക്കുന്ന എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ കാര്യത്തിലുംപാര്‍ട്ടിക്ക് സംശയമാണ്. ഇവര്‍ കോണ്‍ഗ്രസിതര മുന്നണിയുണ്ടാകുമെന്നാണ് സൂചന.

1

ശരത് പവാറിനെ വിശ്വസിക്കണോ വേണോ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഒരുവശത്ത് അദ്ദേഹം ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കാമെന്ന് പറയുകയും മറുഭാഗത്ത് ബിജെപിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്. രണ്ട് തോണിയിലും കാലുവെച്ചുള്ള അദ്ദേഹത്തിന്റെ മുന്നോട്ട് പോക്ക് ശിവസേനയെ ഇതിനോടകം ചൊടിപ്പിച്ച് കഴിഞ്ഞു. ആദ്യം മൃദു ബിജെപി സമീപനം എന്‍സിപി അവസാനിപ്പിക്കണമെന്ന് ഉദ്ധവ് താക്കറെയുടെ തന്നെ ആവശ്യമാണ്. ശരത് പവാര്‍ നേരത്തെ മഹാരാഷ്ട്രയില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് കഴിഞ്ഞ ദിവസം ഒരു ചടങ്ങ് ഉണ്ടായിരുന്നു. ഇതില്‍ പാര്‍ട്ടി നയത്തോട് ത്‌നെ എതിര്‍പ്പുള്ളവരുമുണ്ടായിരുന്നു.

2

ഈ ചടങ്ങിലെ ഏറ്റവും അമ്പരിപിക്കുന്ന തീരുമാനം, ഈ ചടങ്ങില്‍ മറ്റ് സുഹൃത്തുക്കളും വന്നിരുന്നു എന്നതാണ്. അഭിനന്ദനവും പവാറിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലേറെ സര്‍പ്രൈസായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യം. അദ്ദേഹത്തിന്റെ വരവ് ബിജെപി കാത്തിരിക്കാതെ ലഭിച്ച സസ്‌പെന്‍സായിരുന്നു. നേരത്തെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അരണണിക്കൂറോളം നീണ്ട ചര്‍ച്ച മോദി നടത്തിയിരുന്നു. ശിവസന നേതാവ് സഞ്ജയ് റാവത്തിന്റെ വസ്തുക്കള്‍ ഇഡി പിടിച്ചെടുത്തതും, ഇഡിയെയും കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗം ചെയ്യുന്നതുമാണ് പവാര്‍ ഉന്നയിച്ചത്.

3

ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്റെ കുടുംബാംഗങ്ങളെ കൂടി ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് പവാറിനും അഭിപ്രായമുണ്ട്. നേരത്തെ തന്നെ അനില്‍ ദേശ്മുഖ്, നവാബ് മാലിക് എന്നിവരെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ട് പേരും എന്‍സിപി നേതാക്കള്‍ കൂടിയുണ്ട്. ഇവര്‍ അറസ്റ്റിലായിട്ടും എന്‍സിപിക്കും വേണ്ടത്ര ഗൗരവം വന്നിട്ടില്ലെന്നാണ് ഉദ്ധവ് കുറ്റപ്പെടുത്തുന്നത്. ശിവസേനയ്ക്ക് ഉദ്ധവില്‍ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനം യുപിഎയില്‍ നിന്ന് മാറ്റണം. അതിനല്ലേ ഈ റെയ്ഡ്. മമത ബാനര്‍ജിയില്‍ നിന്ന് ഒരു കത്ത് കിട്ടിയ കാര്യം ഉദ്ധവ് പറഞ്ഞു.

4

കോണ്‍ഗ്രസിനെ കൂട്ടാതെ പുതിയൊരു പ്ലാന്‍ പവാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. പവാര്‍, കെജ്രിവാള്‍, മമത ബാമ്പര്‍ജി എന്നിവരായിരിക്കും ചര്‍ച്ചയിലുണ്ടാവുക. ആ സഖ്യത്തിന് യുപി എ സഖ്യമെന്ന് തന്നെയായിരിക്കും പേര്. കോണ്‍ഗ്രസിന് വളരെ ദുര്‍ബലമായ സംഘടന നിലവാരം പറഞ്ഞു. അവരെ തിറഞ്ഞെടുപ്പ് ജയത്തിനായി ഉപയോഗിക്കാനാവില്ല. എഎപിയും തൃണമൂലും ബിജെപിയുമായി ചേര്‍ന്നാണ് ഇവിടെ തീരുമാനങ്ങളെടുക്കുന്നത്. എഎപി പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സ്‌പേസിലാണ് വളര്‍ന്നത്. രാഹുല്‍ ഗാന്ധി പുതിയ അധ്യക്ഷനാവത്തതും മറ്റൊരു ഭയമാണ്. കെസിആര്‍, നവീന്‍ പ്ട്‌നായിക്ക്, ജഗന്‍ മോഹന്‍ റെഡ്ഡി. തുടങ്ങിയ പ്രമുഖരോടും പവാര്‍ ക്ഷമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്ത്രവും നേതൃത്വവും മാറ്റാതെ പ്രതിപക്ഷ നിരയില്‍ നില്‍ക്കേണ്ടതില്ലെന്നും പവാര്‍ പറഞ്ഞു.

5

അതേസമയം കോണ്‍ഗ്രസ് ഈ ഘട്ടത്തില്‍ എന്‍സിപിയെയും പവാറിനെയും വിശ്വസിക്കാന്‍ തയ്യാറല്ല. പവാറിന്റെ നിലപാട് എങ്ങോട്ട് വേണമെങ്കിലും മാറാം. യുപിഎ അധ്യക്ഷ സ്ഥാനം തന്നെയാണ് പവാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ദീര്‍ഘകാലം പ്രതിപക്ഷത്തെ നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ക്ക് ഉദ്ധവിനെ പിന്തുണയ്ക്കുന്നതില്‍ താല്‍പര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനോട് ഇപ്പോഴുള്ള സമീപനം മാറണമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പ് ജയിക്കേണ്ടി വരും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പ് എന്നിവ മുന്നിലുണ്ട്. ഇവ പിടിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ശക്തമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+