Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജ്യോത് സിംഗ് സിദ്ദു ജയില്‍ മോചിതനായി; 10 മാസത്തിന് ശേഷം പുറത്തേക്ക്

ദില്ലി: കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് ജയില്‍ മോചിതനായി. പത്ത് മാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. വാഹനമോടിക്കുന്നതിനിടെയുള്ള തര്‍ക്കമാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചത്. സിദ്ദു മര്‍ദിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 34 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. പട്യാലയിലെ ജയിലിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. അതേസമയം ജയില്‍ മോചിതനായതിന് പിന്നാലെ സ്ഥിരം സ്റ്റൈലിലായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

ജനാധിപത്യത്തിന് ഇപ്പോള്‍ വിലങ്ങിട്ടിരിക്കുകയാണെന്ന് സിദ്ദു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ലക്ഷ്യമിട്ടായിരുന്നു പരാമര്‍ശം. പഞ്ചാബ് ഈ രാജ്യത്തിന്റെ പരിചയാണ്. ഈ രാജ്യത്ത് ഏകാധിപത്യം വന്നപ്പോള്‍, അതിനെ തടയാന്‍ രാഹുല്‍ ഗാന്ധിയുടെ രൂപത്തില്‍ വിപ്ലവവും വന്നിട്ടുണ്ടെന്ന് സിദ്ദു പറഞ്ഞു.എഎപി പഞ്ചാബില്‍ ഭരണത്തിലെത്തിയതോടെ കേന്ദ്രം പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നോക്കിയെന്നും സിദ്ദു ആരോപിച്ചു.

navjot sidhu

അതേസമയം ഖലിസ്ഥാന്‍ നേതാവ് അമൃതപാല്‍ സിംഗും അദ്ദേഹത്തിന്റെ അനുയായികളും പഞ്ചാബില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനിടെയാണ് സിദ്ദു സംസ്ഥാനത്തെത്തിയതും, പരാമര്‍ശങ്ങള്‍ നടത്തിയതും. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നക്കുന്നുണ്ട്. അതൊരു ഗൂഢാലോചനയാണ്. പഞ്ചാബിനെ ദുര്‍ബലമാക്കാനാണ് അവരുടെ ശ്രമം. രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും, ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമൊപ്പം ഞാന്‍ മതില്‍ പോലെ ഉറച്ചുനില്‍ക്കുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് രാജ്യത്ത് ജനാധിപത്യമെന്ന് പറയുന്നത് ഇല്ല. ന്യൂനപക്ഷങ്ങളെ കേന്ദ്രം ടാര്‍ഗറ്റ് ചെയ്യുകയാണ്. പഞ്ചാബിനെ ദുര്‍ബലമാക്കാന്‍ നോക്കിയാല്‍ നിങ്ങളാണ് ദുര്‍ബലമാകുകയെന്ന് ജയിലില്‍ നിന്നിറങ്ങിയ ഉടനെ സിദ്ദു പറഞ്ഞു. എന്റെ സഹോദരനായ പഞ്ചാബ് മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത്, എന്തിനാണ് നിങ്ങള്‍ പഞ്ചാബിലെ ജനങ്ങളെ വിഡ്ഡികളാക്കിയതെന്നാണ്. നിങ്ങള്‍ ഒരുപാട് മികച്ച വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. ഒരുപാട് തമാശകള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് നിങ്ങള്‍ വെറും കടലാസിലെ മുഖ്യമന്ത്രി മാത്രമാണെന്നും ഭഗവന്ത് മന്നിനോട് സിദ്ദു പറഞ്ഞു.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

തന്റെ പുറത്തുവിടുന്നതിന് മുമ്പ് മാധ്യമങ്ങളെ ജയില്‍ പരിസരത്ത് നിന്ന് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സിദ്ദു കുറ്റപ്പെടുത്തി.സുപ്രീം കോടതി കഴിഞ്ഞ വര്‍ഷമാണ് സിദ്ദുവിനെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. 1988ല്‍ വാക്കുതര്‍ക്കത്തിനിടെ സിദ്ദു ഒരു യാത്രികനെ മര്‍ദിച്ചിരുന്നു.

തുടര്‍ന്ന് ഇയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് കോടതി സിദ്ദുവിനെതിരെ കേസെടുത്തിരുന്നത്. 2018ല്‍ സുപ്രീം കോടതി കൊലപാതക കേസില്‍ നിന്ന് സിദ്ദുവിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ മരിച്ചയാളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ച് വിധി പുനപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിദ്ദു ശിക്ഷിക്കപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+