എന്റെ പിതാവ് മരിച്ചത് അവഗണനയാല്‍; ഡോക്ടര്‍മാര്‍ക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് എംപിയുടെ മകന്
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് എംപി ഹൃദയാഘാതത്താല്‍ മരിച്ച സംഭവത്തില്‍ വന്‍ വിവാദം. അദ്ദേഹത്തിന്റെ മകന് വിക്രംജിത്ത് ചൗധരി മരണത്തില്‍ വലിയ ആരോപണവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എംപി ജലന്ധര്‍ സന്തോക് സിംഗ് ചൗധരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
അദ്ദേഹത്തിന്റേത് അവഗണനയെ തുടര്‍ന്നുള്ള മരണമാണെന്ന് വിക്രംജിത്ത് ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ നടക്കുന്നതിനിടെയായിരുന്നു സന്തോക് സിംഗിന് ഹൃദയാഘാതമുണ്ടായത്.

തന്റെ പിതാവിന് മെഡിക്കല്‍ അവഗണനയാണ് നേരിട്ടത്. വേണ്ട ചികിത്സ ലഭിച്ചില്ലെന്നും വിക്രംജിത്ത് ആരോപിച്ചു. സന്തോക് സിംഗിനെ പഗ്വാരയിലെ വിര്‍ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പിതാവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിക്രംജിത്ത് വെളിപ്പെടുത്തലുകള്‍ നടത്തിയത്. പിതാവ് വളരെ വേഗത്തില്‍ തന്നെ ആംബുലന്‍സിലേക്ക് മാറ്റിയിരുന്നു. ആ സമയം അദ്ദേഹം ശ്വസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് മാറിയിരിക്കാനാണ് പറഞ്ഞത്. അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും പറഞ്ഞു.
കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം
ഹൃദയാഘാതം വന്നപ്പോള്‍ നല്‍കേണ്ട ഷോക്ക് ട്രീറ്റ്മെന്റ് ഡോക്ടര്‍മാര്‍ നല്‍കിയില്ല. അവിടെയുള്ള ഡോക്ടര്‍മാര്‍ ആ സന്ദര്‍ഭത്തില്‍ പതറിപോകുന്നതാണ് കണ്ടത്. അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്ന് വിക്രംജിത്ത് ചൗധരി പറഞ്ഞു. ജീവിതത്തില്‍ ആകെ തന്റെ പിതാവ് തിമിരത്തിന് മാത്രമാണ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതെന്നും മകന് പറയുന്നു.
സന്തോക് സിംഗിന് യാതൊരു രോഗവും ഇല്ലായിരുന്നുവെന്നും, അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയും പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുന്നയാളായിരുന്നു സന്തോക് സിംഗ് എന്നും ബജ്വ പറഞ്ഞു.
അതേസമയം എഎപി സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സന്തോക് സിംഗിന്റെ മരണത്തിന് കാരണക്കാര്‍ പഞ്ചാബ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് മനോരഞ്ജന്‍ കാലിയയും കോണ്‍ഗ്രസ് പരാമര്‍ശങ്ങളെ പിന്തുണച്ചു.
വേണ്ട വൈദ്യ സഹായം സന്തോക് സിംഗിന് നല്കിയിരുന്നെങ്കില് അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ കാര്യമായ ഒരു സൗകര്യവും ഉണ്ടായിരുന്നത്. ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഭഗവന്ത് മന്നിനാണെന്നും മനോരഞ്ജന്‍ കാലിയ ആരോപിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications