എന്റെ പിതാവ് മരിച്ചത് അവഗണനയാല്‍; ഡോക്ടര്‍മാര്‍ക്കെതിരെ പഞ്ചാബ് കോണ്‍ഗ്രസ് എംപിയുടെ മകന്
ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് എംപി ഹൃദയാഘാതത്താല്‍ മരിച്ച സംഭവത്തില്‍ വന്‍ വിവാദം. അദ്ദേഹത്തിന്റെ മകന് വിക്രംജിത്ത് ചൗധരി മരണത്തില്‍ വലിയ ആരോപണവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എംപി ജലന്ധര്‍ സന്തോക് സിംഗ് ചൗധരി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
അദ്ദേഹത്തിന്റേത് അവഗണനയെ തുടര്‍ന്നുള്ള മരണമാണെന്ന് വിക്രംജിത്ത് ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ നടക്കുന്നതിനിടെയായിരുന്നു സന്തോക് സിംഗിന് ഹൃദയാഘാതമുണ്ടായത്.

തന്റെ പിതാവിന് മെഡിക്കല്‍ അവഗണനയാണ് നേരിട്ടത്. വേണ്ട ചികിത്സ ലഭിച്ചില്ലെന്നും വിക്രംജിത്ത് ആരോപിച്ചു. സന്തോക് സിംഗിനെ പഗ്വാരയിലെ വിര്‍ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പിതാവ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിക്രംജിത്ത് വെളിപ്പെടുത്തലുകള്‍ നടത്തിയത്. പിതാവ് വളരെ വേഗത്തില്‍ തന്നെ ആംബുലന്‍സിലേക്ക് മാറ്റിയിരുന്നു. ആ സമയം അദ്ദേഹം ശ്വസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് മാറിയിരിക്കാനാണ് പറഞ്ഞത്. അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും പറഞ്ഞു.
കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം
ഹൃദയാഘാതം വന്നപ്പോള്‍ നല്‍കേണ്ട ഷോക്ക് ട്രീറ്റ്മെന്റ് ഡോക്ടര്‍മാര്‍ നല്‍കിയില്ല. അവിടെയുള്ള ഡോക്ടര്‍മാര്‍ ആ സന്ദര്‍ഭത്തില്‍ പതറിപോകുന്നതാണ് കണ്ടത്. അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്ന് വിക്രംജിത്ത് ചൗധരി പറഞ്ഞു. ജീവിതത്തില്‍ ആകെ തന്റെ പിതാവ് തിമിരത്തിന് മാത്രമാണ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതെന്നും മകന് പറയുന്നു.
സന്തോക് സിംഗിന് യാതൊരു രോഗവും ഇല്ലായിരുന്നുവെന്നും, അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വയും പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തുന്നയാളായിരുന്നു സന്തോക് സിംഗ് എന്നും ബജ്വ പറഞ്ഞു.
അതേസമയം എഎപി സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സന്തോക് സിംഗിന്റെ മരണത്തിന് കാരണക്കാര്‍ പഞ്ചാബ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് മനോരഞ്ജന്‍ കാലിയയും കോണ്‍ഗ്രസ് പരാമര്‍ശങ്ങളെ പിന്തുണച്ചു.
വേണ്ട വൈദ്യ സഹായം സന്തോക് സിംഗിന് നല്കിയിരുന്നെങ്കില് അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ കാര്യമായ ഒരു സൗകര്യവും ഉണ്ടായിരുന്നത്. ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഭഗവന്ത് മന്നിനാണെന്നും മനോരഞ്ജന്‍ കാലിയ ആരോപിച്ചു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications