'സച്ചിൻ പൈലറ്റിനെ പോലൊരു മുഖ്യമന്ത്രി വേണം'; ഭാരത് ജോഡോയിൽ സച്ചിൻ അനുകൂല മുദ്രാവാക്യവുമായി പ്രവർത്തകർ
ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ സച്ചിൻ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ. ദൗസയിൽ യാത്ര എത്തിയപ്പോഴായിരുന്നു സച്ചിന് വേണ്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം അതിരൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തിയിരിക്കുന്നത്.
സച്ചിന് വേണ്ടി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 'നമ്മുടെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം? സച്ചിൻ പൈലറ്റിനെപ്പോലെ', എന്നാണ് പ്രവർത്തകർ വിളിച്ച് പറയുന്നത്. സച്ചിൻ സിന്ദാബാദ് എന്നും പ്രവർത്തകർ വിളിക്കുന്നുണ്ട്.

സച്ചിൻ ചതിയനാണെന്ന ഗെഹ്ലോട്ടിന്റെ പരാമർശമായിരുന്നു അടുത്തിടെ പാർട്ടിയിൽ തമ്മിലടി രൂക്ഷമാക്കിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും പൈലറ്റ് ചതിയൻ ആണെന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞത്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ക്യാമ്പിൽ നിന്നും സച്ചിൻ പൈലറ്റ് പക്ഷത്തെ എം എൽ എമാർക്ക് പണം ലഭിച്ചെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.

ഇതോടെ ഗെഹ്ലോട്ടിന് മറുപടിയുമായി സച്ചിനുമെത്തി. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സച്ചിൻ നേതൃത്വത്തോടെ് ആവശ്യപ്പെട്ടിരുന്നു. തർക്കം മുറുകിയതോടെ ദേശീയ നേതൃത്വം ഇടപെടുകയും ഇരുനേതാക്കളോടും തർക്കങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാനും നേതൃത്വം നിർദ്ദേശിച്ചു. തുടർന്ന് ഇരുവരും യോജിച്ച് പോകുമെന്നും തങ്ങൾ തന്നെ പ്രശ്നങ്ങൾ ഇല്ലെന്നും മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്കിടെ ഇത് സംബന്ധിച്ച മാധ്യമങ്ങളുടോ ചോദ്യത്തിനോട് രാഹുൽ ഗാന്ധിയും സമാനരീതിയിലായിരുന്നു പ്രതികരിച്ചത്. ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് എന്നും ഇരു നേതാക്കളും തമ്മിൽ യാതൊരു തർക്കവും ഇല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ഭാരത് ജോഡോ യാത്രയില് ഇരു നേതാക്കളും സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു.

അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൈലറ്റ്-ഗെഹ്ലോട്ട് വടംവലി രാജസ്ഥാനിൽ കോൺഗ്രസിന് വലിയ തലവേദനയാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത തവണ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ നയിക്കാൻ അനുവദിക്കില്ലെന്ന വ്യക്തമായ നിലപാട് സച്ചിൻ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.രണ്ട് തവണ ഗെഹ്ലോട്ടിന്റെ കീഴിൽ കോൺഗ്രസ് രാജസ്ഥാൻ ഭരണം പിടിച്ചു. പിന്നീട് തുടർച്ചയായി രണ്ട് തവണ കോൺഗ്രസ് പരാജയം രുചിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനത്തെ ഞങ്ങൾ അംഗീകരിച്ചു. ഇത്തവണ തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം', എന്നായിരുന്നു സച്ചിൻ പറഞ്ഞത്.

ഒരുപടി കൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും സച്ചിൻ ദേശീയ നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. എന്നാൽ സച്ചിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണഅ ഗെഹ്ലോട്ട്. സംസ്ഥാനത്തെ പകുതിയിൽ അധികം എം എൽ എമാരുടെ പിന്തുണയും തനിക്കാണെന്നും ഗെഹ്ലോട്ട് അവകാശപ്പെടുന്നുണ്ട്. സച്ചിന് പകരം മറ്റേത് നേതാവിനേയും മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചാൽ താൻ അംഗീകരിക്കുമെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. അതേസമയം രാഹുലിന്റേയും പ്രിയങ്കയുടേയും പിന്തുണ സച്ചിനാണെന്നാണ് സൂചന. ഹൈക്കമാന്റ് നേതൃത്വം സച്ചിനെ പിന്തുണച്ചാൽ രാജസ്ഥാനിൽ വീണ്ടുമൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് മുതലെടുത്ത് അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടെ ബി ജെ പി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications