ആ കോണ്‍ഗ്രസുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇന്ത്യയില്‍ സ്ഥാനമില്ല; വിവാദ പ്രസ്താവനയുമായി പ്രഗ്യ
ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യ സിങ് താക്കൂര്‍. കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ പ്രഗ്യ എംപിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചിരുന്നു. ഇതാണ് പ്രഗ്യയെ ചൊടിപ്പിച്ചത്. അത്തരം കോണ്‍ഗ്രസുകാര്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇന്ത്യയില്‍ സ്ഥാനമില്ലെന്നും രാജ്യേസ്നേഹികള് മാത്രം താമസിച്ചാല്‍ മതിയെന്നും പ്രഗ്യ പറഞ്ഞു. കോണ്‍ഗ്രസ് ഭോപ്പാല്‍ സൗത്ത് എംഎല്‍എ പിസി ശര്‍മയെ ലക്ഷ്യമിട്ടാണ് പ്രഗ്യ രൂക്ഷ വിമര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാത്രി നടന്ന ഒരു പരിപാടിയിലായിരുന്നു പ്രഗ്യയുടെ വിവാദ വാക്കുകള്‍. ഇതേ തുടര്‍ന്ന് പിസി ശര്‍മ പരിപാടി പകുതിയിലെത്തിയിരിക്കെ ഇറങ്ങിപ്പോയി.
ഹിന്ദുക്കള്‍ രാജ്യസ്നേഹികളാണ്. വേദന അനുഭവിക്കുമ്പോള്‍ മൃഗങ്ങള്‍ പോലും കരയും. എന്നാല്‍ കോണ്‍ഗ്രസുകാര്‍ മൃഗങ്ങളേക്കാള്‍ മോശമാണ്. രോഗിയെ രോഗിയായി കാണില്ല. ആദ്യം അവര്‍ എന്നെ പീഡിപ്പിച്ചു. രോഗിയായ വേളയില്‍ എന്നെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്റര്‍ ഒട്ടിച്ചു- എംവിഎം ഗ്രൗഡില്‍ ദസറയോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പ്രഗ്യ പറഞ്ഞു. ഹിന്ദുക്കള്‍ ശക്തരാകണം. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കപ്പെടും. നര്‍മദ നദിയെ സംരക്ഷിക്കാന്‍ ഒരു അക്രമിക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ പരോക്ഷമായി സൂചിപ്പിച്ച് പ്രഗ്യ പറഞ്ഞു. പ്രഗ്യയുടെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ രംഗത്തുവന്നു. അതൊരു സാമൂഹിക ചടങ്ങായിരുന്നു. രാഷ്ട്രീയ വേദിയല്ലായിരുന്നു. അവിടെയാണ് പ്രഗ്യ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. അപലപനീയമായ വാക്കുകളാണ് പ്രഗ്യയുടേതെന്നും ശര്‍മ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പ്രഗ്യ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അവരുടെ ചില വീഡിയോകള്‍ പുറത്തുവന്നതാണ് ഇതിന് കാരണം. അവര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് ആദ്യം പുറത്തുവന്നത്. പിന്നീട് കബഡി കളിക്കുന്ന വീഡിയോ പ്രചരിച്ചു. സന്യാസിനി പ്രഗ്യ സിങ് താക്കൂര്‍ മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്ഫോടന കേസില്‍ പ്രതിയാണ്. ശാരീരികമായി അവശത അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എന്‍ഐഎ കോടതിയില്‍ നിന്ന് ജാമ്യം നേടി ജയില്‍ മോചിതയായത്. ദുര്‍ഗ പൂജയോട് അനുബന്ധിച്ചാണ് പ്രഗ്യ നൃത്തം ചെയ്തത്. ശേഷം ഒരു വിവാഹ ചടങ്ങില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നു.
കഴിഞ്ഞ ദിവസം ശക്തിനഗറില്‍ കാളി ദേവി ദര്‍ശനത്തിന് എത്തിയപ്പോഴാണ് തൊട്ടടുത്ത സ്റ്റേഡിയത്തിലെത്തി കബഡി കളിച്ചത്. ഇതിന്റെ വീഡിയോ എടുത്തയാളെ പ്രഗ്യ വിമര്‍ശിച്ചു. രാവണനെ പോലെ അയാള്‍ നശിക്കുമെന്ന് പ്രഗ്യ ശപിച്ചു. കഴിഞ്ഞ വര്‍ഷം പ്രഗ്യയ്ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസില്‍ ചികില്‍സ തേടി. കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ മണ്ഡലത്തില്‍ വന്നിട്ടില്ലായിരുന്നു പ്രഗ്യ. എംപിയെ കാണാനില്ലെന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം.
മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications