പൂനെയിലെ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ്..... ഹാക്കര്‍മാര്‍ കൊണ്ടുപോയത് 94 കോടി, വിവരങ്ങള്‍ ചോര്‍ത്തി
പൂനെ: ഹാക്കര്‍മാരുടെ കരുത്ത് ശരിക്കുമറിഞ്ഞ് പൂനെയിലെ പ്രശസ്തമായ കോസ്മോസ് ബാങ്ക്. ബാങ്കിങ് സെര്‍വറില്‍ നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ കൊണ്ടുപോയത് 94 കോടി രൂപയാണ്. അന്തം വിട്ട് പോയെങ്കിലും ബാങ്കധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സെര്‍വറുകളില്‍ മാല്‍വെയര്‍ അറ്റാക്കിങാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11നും 13നും ഇടയിലാണ് പണം നഷ്ടപ്പെട്ടത്. വിസ, റുപേ കാര്‍ഡ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം സെര്‍വര്‍ വഴിയാണ് ഹാക്കിങ് നടന്നിരിക്കുന്നത്. ഓഗസ്റ്റ് 11ലെ ആദ്യത്തെ ഹാക്കിങില്‍ 80 കോടി രൂപയാണ് നഷ്ടമായത്.

വൈകിട്ട് മൂന്നു മണിക്കും രാത്രി പത്ത് മണിക്കും ഇടയിലായി 2800ലധികം വ്യാജ ഇടപാടുകളിലാണ് ഇത്രയും പണം നഷ്ടമായത്. അതേസമയം അന്താരാഷ്ട്ര തലത്തിലുള്ള ഹാക്കര്‍മാരാണ് ബാങ്കിങ് മേഖലയെ കടുത്ത രീതിയില്‍ ആക്രമണിച്ചിരിക്കുന്നത്. 400 എടിഎം കാര്‍ഡുകളുടെ രേഖകളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം തുക 14849 ഇടപാടുകളിലൂടെയാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ഇതില്‍ വിസാ കാര്‍ഡുകള്‍ വഴി 12000 ഇടപാടുകളാണ് നടത്തിയത്. 78 കോടി രൂപ ഇങ്ങനെ നഷ്ടമായത്. ഈ പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയതായി പോലീസ് പറഞ്ഞു. റുപേ കാര്‍ഡില്‍ 2849 ഇടപാടുകള്‍ നടത്തി രണ്ടു കോടി രൂപയും ഹാക്കര്‍മാര്‍ അപഹരിച്ചിട്ടുണ്ട്.
ഇന്ത്യയിലും ഹോങ്കോങിലുമുള്ള വിവിധ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കിന്റെ എടിഎം സെര്‍വര്‍ ആക്രമണിച്ച ഹാക്കര്‍മാര്‍ പിന്നീട് ഓണ്‍ലൈന്‍ സുരക്ഷാ ക്രമീകരണങ്ങളും താളംതെറ്റിച്ചു. അതേസമയം നിരവധി ഉപഭോക്താക്കളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നഷ്ടമായതായി ബാങ്ക് പോലീസിനെ അറിയിച്ചു. കാനഡ കേന്ദ്രീകരിച്ചാണ് ഹാക്കിങ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവരുടെ പണം സുരക്ഷിതമാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ബാങ്കിങ് മേഖലയെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയാണ് ഈ ആക്രമണമെന്ന് പോലീസ് കരുതുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications