സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിന്; എയിംസിന് വിട്ടുനൽകും, മറ്റന്നാൾ പൊതുദർശനം
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുൻനിര നേതാക്കളായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖവും നെഞ്ചിലെ അണുബാധയും കാരണം ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യെച്ചൂരിയുടെ അന്ത്യം. നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
ഇതിനിടയാണ് ഇന്ന് വൈകീട്ടോടെ മരണവാർത്ത പുറത്തുവന്നത്. അണുബാധ മൂർച്ഛിക്കുകയും ഒരു ഭാഗത്തെ ശ്വാസകോശം പൂർണമായും ബാധിക്കപ്പെടുകയും ചെയ്‌ത നിലയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു യെച്ചൂരി. യെച്ചൂരിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായി സിപിഎം വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
സെപ്റ്റംബർ 14ന് വൈകുന്നേരം മൂന്നുമണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷമാവും യെച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കുക എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് അവസാനമായി ഒരിക്കൽ കൂടി യെച്ചൂരിയെ എത്തിച്ച ശേഷമാവും മടക്കം.
'72 വയസുകാരനായ സീതാറാം യെച്ചൂരി, ന്യുമോണിയ ബാധിച്ച് 2024 ഓഗസ്‌റ്റ് 19-ന് എയിംസിൽ പ്രവേശിപ്പിക്കപ്പെട്ടു, 2024 സെപ്റ്റംബർ 12-ന് ഉച്ചകഴിഞ്ഞ് 3:05ന് അന്തരിച്ചു. പഠനത്തിനും ഗവേഷണ ആവശ്യങ്ങൾക്കുമായി കുടുംബം അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഡൽഹിയിലെ എയിംസിലേക്ക് ദാനം ചെയ്‌തു" ആശുപത്രി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
പ്രകാശ് കാരാട്ടിന് ശേഷമാണ് യെച്ചൂരി 2015ൽ പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിൽ യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു. 1992 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു യെച്ചൂരി. പന്ത്രണ്ട് വർഷത്തോളം രാജ്യസഭാ എംപിയായി പാർലമെന്ററി രംഗത്തും ശോഭിച്ചിരുന്നു സീതാറാം യെച്ചൂരി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications