പോലീസ് അനുമതി ലഭിച്ചില്ല: ഡല്‍ഹി സുര്‍ജിത്ത് ഭവനിലെ വി20 പരിപാടി റദ്ദാക്കി സിപിഎം
ന്യൂഡല്‍ഹി: സിപിഎം സുര്‍ജിത് ഭവനില്‍ നടത്തിയ വി20 പരിപാടി റദ്ദാക്കി. ഡല്‍ഹി പോലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. വലിയ വിവാദമായ പരിപാടി കൂടിയാണിത്. ഇന്നലെ പോലീസ് വിലക്ക് മറികടന്ന് ഇവിടെ പരിപാടി നടത്തിയിരുന്നു. എന്നാല്‍ ഇന്ന് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും, മുന്‍കൂര്‍ പോലീസ് അനുമതി വേണമെന്ന് കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എതിര്‍പ്പറിയിക്കുകയായിരുന്നു.
ഇതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധിയില്‍ നേരത്തെ തലസ്ഥാന നഗരിയിലെ പരിപാടികള്‍ക്ക് അനുമതി തേടണമെന്ന് പറഞ്ഞിരുന്നു.ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായിട്ടാണ് സിപിഎം സഹകരണത്തോടെ വിവിധ സര്‍ക്കാര്‍ ഇതര സംഘടനകള്‍ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്.

പാര്‍ട്ടിയുടെ ഡല്‍ഹിയിലെ പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ഓഗസ്റ്റ് 18നാണ് പരിപാടി ആരംഭിച്ചത്. ബൃന്ദ കാരാട്ട്, ടീസ്ത സെല്ല്വാദ് അടക്കമുള്ളവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ രണ്ടാം ദിനമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. പരിപാടിക്ക് അനുമതിയില്ലെന്ന് കാണിച്ച് പോലീസ് തടയുകയായിരുന്നു. സുര്‍ജിത്ത് ഭവന്റെ പ്രധാന കവാടം പോലീസ് പൂട്ടുകയും ചെയ്തു. ആരെയും അകത്തേക്ക് കടത്തില്ലെന്നും പോലീസ് നിലപാടെടുത്തു.
അതേസമയം സര്‍ക്കാര്‍ നിലപാടിനോട് എതിര്‍പ്പുള്ളവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ഡല്‍ഹി പോലീസില്‍ നിന്നുണ്ടായതെന്ന് സിപിഎം പറഞ്ഞു. രാവിലെ പത്തരയോടെയാണ് പരിപാടി ആരംഭിച്ചത്. പതിനൊന്ന് മണിയോടെ തന്നെ സുര്‍ജിത്ത് ഭവന് ബാരിക്കേഡ് വെച്ച് പോലീസ് പൂട്ടുകയായിരുന്നു. ആരെയും കടത്തിവിടില്ലെന്നും അറിയിച്ചു. സെമിനാര്‍ നിര്‍ത്തണമെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ സെമിനാര്‍ തുടര്‍ന്നിരുന്നു. പോലീസ് സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, ജെഡിയു നേതാവ് അനില്‍ ഹെഗ്ഡെ എന്നിവര്‍ പരിപാടിക്കായി ഇവിടെ എത്തിയിരുന്നു.ഒരേസമയം വിവിധ സെഷനുകള്‍ സുര്‍ജിത്ത് ഭവനില്‍ നടന്നിരുന്നു. എല്ലാം വിവിധ വിഷയങ്ങളിലായിരുന്നു. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളില്‍ അനുമതി തേടാറില്ല. പോലീസ് നടപടി അതുകൊണ്ട് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്.
പരിപാടിയില്‍ സംസാരിക്കാനെത്തിയവരും, പങ്കെടുക്കാന്‍ എത്തിയവരും പോലീസുമായി വാക്കേറ്റവുമുണ്ടായി. പരിസ്ഥിതി വിഷയത്തിലാണ് ജയറാം രമേശ് സംസാരിക്കാനെത്തിയത്. ജി20യും ഇന്ത്യയും അധ്യക്ഷതയും ആരുടെ താല്പര്യം, പാരിസ്ഥിതിക അവകാശങ്ങല് ശരിയോ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാര്‍. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെയുള്ള പോലീസ് സാന്നിധ്യം കുറച്ചിരുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications