സ്വർണവില കുറഞ്ഞിട്ടും ഗുണം ലഭിക്കാതെ ഉപഭോക്താക്കൾ; കാരണം മാറാത്ത ജിഎസ്‌ടിയും പണിക്കൂലിയും!
ആഗോള തലത്തിൽ സ്വർണ വിലയെ സ്വാധീനിക്കുന്ന ഇറാൻ യുദ്ധം അടക്കമുള്ള സംഭവങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും നടക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി സ്വർണവില കുറയുമ്പോഴും ആഭരണ ബില്ലുകൾ ഉയർന്നുനിൽക്കുന്നത് പല ഉപഭോക്താക്കളെയും ആശയക്കുഴപ്പത്തിലാക്കുന്നു. ഇന്ത്യയിൽ ജിഎസ്‌ടിയും പണിക്കൂലിയും സ്ഥിരമായി തുടരുന്നതിനാൽ, സ്വർണവിലയിടിഞ്ഞാലും അന്തിമ ബില്ലിൽ കാര്യമായ വ്യത്യാസം വരാറില്ല എന്നതാണ് ഇതിന്റെ കാരണം.
ഒരു സ്വർണാഭരണ ബില്ലിന് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്: ദിവസേനയുള്ള സ്വർണവിലയെ അടിസ്ഥാനമാക്കിയുള്ള മൂല്യം, ആഭരണം നിർമ്മിക്കുന്നതിനുള്ള പണിക്കൂലി, രണ്ടിനും ചേർത്തുള്ള ജിഎസ്‌ടി. ഈ ഘടകങ്ങൾ മനസിലാക്കുന്നത്, വില കുറയുമ്പോൾ ലഭിക്കുന്ന ചെറിയ ലാഭം വ്യക്തമാക്കാൻ സഹായിക്കും.

സ്വർണത്തിന്റെ മൂല്യം അതിന്റെ ശുദ്ധിയെയും തൂക്കത്തെയും ആശ്രയിച്ചിരിക്കും. 24K, 22K, 18K വിഭാഗങ്ങൾക്ക് ഗ്രാമിന് ജ്വല്ലറികൾ നിരക്കുകൾ ഈടാക്കുന്നു. വിപണി വില കുറഞ്ഞാലും പണിക്കൂലി, രൂപകൽപ്പന, കടച്ചെലവുകൾ എന്നിവ കാരണം ഈ കുറവ് നിസരമായിരിക്കും. അതുകൊണ്ടാണ് പലരും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആവുന്നത്.
പണിക്കൂലി എന്ന ഭാരം
ആഭരണ നിർമ്മാണച്ചെലവുകളാണ് പണിക്കൂലിയിൽ ഉൾപ്പെടുന്നത്. രൂപകൽപ്പനയുടെ സങ്കീർണതയും ബ്രാൻഡ് മൂല്യവും അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുന്നത്. ലളിതമായവയ്ക്ക് കുറഞ്ഞ നിരക്കും സങ്കീർണമായവയ്ക്ക് കൂടുതൽ കൂലിയും വരും. സ്വർണവില കുറഞ്ഞാലും പണിക്കൂലിയിൽ സാധാരണയായി മാറ്റം വരാറില്ല.
ജ്വല്ലറികൾ പണിക്കൂലി ശതമാനമായോ ഗ്രാമിന് സ്ഥിരമായ നിരക്കായോ ഈടാക്കാറുണ്ട്. ഈ നിരക്കുകൾക്ക് ദിവസേനയുള്ള സ്വർണവിലയുമായി സാധാരണയായി ബന്ധമില്ല. അതിനാൽ, സ്വർണവില കുറഞ്ഞാലും ബില്ലിലെ പണിക്കൂലി ഒരുപോലെ നിലനിൽക്കും.
ജിഎസ്‌ടി കുറയുന്നില്ല
ജിഎസ്‌ടി നിയമങ്ങൾ അനുസരിച്ച്, സ്വർണ്ണാഭരണങ്ങൾക്ക് രണ്ട് നികുതി നിരക്കുകളുണ്ട്. സ്വർണ്ണ-വെള്ളി മൂല്യത്തിന് 3 ശതമാനം, പണിക്കൂലിക്ക് 5 ശതമാനം ജിഎസ്‌ടി എന്ന നിരക്കാണ് അത്. ലോഹവിലയും പണിക്കൂലിയും ചേർത്തുള്ള മൊത്തം ബിൽ തുകയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത് എന്നതാണ് പ്രധാന കാര്യം.
ജിഎസ്‌ടി ബിൽ തുകയെ ആശ്രയിക്കുന്നതിനാൽ, സ്വർണവിലയിലെ ചെറിയ കുറവ് ജിഎസ്‌ടിയിലും നേരിയ മാറ്റമേ വരുത്തൂ. പണിക്കൂലി വലിയ പങ്കാകുമ്പോൾ നികുതി കാര്യമായി കുറയുന്നില്ല. ഇത് പ്രതീക്ഷിക്കുന്നതിലും കുറഞ്ഞ ലാഭമായി ഉപഭോക്താക്കൾക്ക് തോന്നിയേക്കാം.
ഒരു സാധാരണ ബില്ലിൽ ഈ ഘടകങ്ങൾ ഇങ്ങനെയാണ്: സ്വർണ മൂല്യം (വില, ശുദ്ധി, തൂക്കം) 3 ശതമാനം ജിഎസ്‌ടി. പണിക്കൂലി (നിരക്കോ ശതമാനമോ) 5 ശതമാനം ജിഎസ്‌ടി. സ്വർണ മൂല്യം, പണിക്കൂലി, ജിഎസ്‌ടി എന്നിവ ചേർന്നതാണ് മൊത്തം ബിൽ തുക.
റീട്ടെയിൽ ഡിസ്‌കൗണ്ടുകൾക്ക് അന്തിമ ബില്ലിനെ സ്വാധീനിക്കാൻ കഴിയും. ജ്വല്ലറികളുടെ ഓഫറുകളും ഡീലുകളും പലപ്പോഴും പണിക്കൂലിക്ക് മാത്രമാണ് ബാധകം, സ്വർണവിലയ്ക്കല്ല. ഡിസ്‌കൗണ്ടുകൾ കുറയുമ്പോൾ, കുറഞ്ഞ സ്വർണവിലയുടെ യഥാർത്ഥ പ്രയോജനം ലഭിക്കാത്തതായി തോന്നിയേക്കാം.
ഹാൾമാർക്കിംഗും സർട്ടിഫിക്കേഷനും ചിലവുകൾ വർധിപ്പിക്കും. ഓരോ ആഭരണത്തിനും ഇതൊരു നിശ്ചിത തുകയാണ്, സ്വർണവിലയുമായി ഇതിന് ബന്ധമില്ല. ഭാരം കുറഞ്ഞ ആഭരണങ്ങൾക്ക് ഈ നിശ്ചിത ചിലവുകൾ ബില്ലിൽ വലിയ പങ്ക് വഹിക്കും. അതിനാൽ വിലയിടിവ് അന്തിമ തുകയിൽ കാര്യമായ മാറ്റമുണ്ടാക്കില്ല.
ആസൂത്രണത്തിലൂടെ ഉപഭോക്താക്കൾക്ക് ചെലവുകൾ നിയന്ത്രിക്കാം. വാങ്ങുന്നതിന് മുമ്പ് കടകളിലെ പണിക്കൂലി താരതമ്യം ചെയ്യുക. സ്വർണവില കൂടുമ്പോൾ ലളിതമായ രൂപകൽപ്പനകൾ തിരഞ്ഞെടുക്കുക. ബില്ലിൽ സ്വർണവില, പണിക്കൂലി, ജിഎസ്‌ടി എന്നിവ വ്യക്തമാക്കാൻ ആവശ്യപ്പെടുക. ഇത് അവസാന നിമിഷത്തെ ചോദ്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും.














Click it and Unblock the Notifications