ഡൽഹിയിൽ വനിതാ മുഖ്യമന്ത്രി വരുന്നു..? ബിജെപിയുടെ പ്ലാനിൽ ഈ നാല് പേരുകൾ, ആർക്ക് നറുക്ക് വീഴും?
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ആഗ്രഹിച്ച വിജയം കൊയ്‌തെങ്കിലും ഡൽഹിയിൽ സർക്കാരിനെ ആര് നയിക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇതുവരെയും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ചർച്ചകൾ ഇപ്പോഴും രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി ഉന്നതതല യോഗങ്ങൾ നടന്നെങ്കിലും പേരിൽ അന്തിമ തീരുമാനം എടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി വിഷയത്തിൽ ഒരു നിർണായക വിവരം പുറത്തുവരുന്നത്.
സുഷമ സ്വരാജിനും, ഷീല ദീക്ഷിതിനും ഏറ്റവും ഒടുവിൽ അതിഷി മർലേനയ്ക്കും ശേഷം ഡൽഹിയിൽ ഒരു വനിതാ മുഖ്യമന്ത്രി കൂടി വരാനുള്ള സാഹചര്യമാണ് നിലവിൽ വരുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടയിട്ടില്ലെങ്കിലും പുതുമുഖങ്ങളായ വനിതകളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

എഎപിയുടെ ഒരു പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ആകെയുള്ള 70 സീറ്റുകളിൽ 48 എണ്ണവും നേടി ബിജെപി അധികാരം നേടിയത്. ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വ്യക്തിക്ക് വേണ്ടി ചർച്ചകൾ ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വനിതകളിൽ ഒരാൾക്ക് ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുവാനുള്ള സാധ്യത തെളിയുന്നുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരിൽ നിന്നാണ് അടുത്ത ഡൽഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് അടുത്ത വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. പ്രാതിനിധ്യം കുറഞ്ഞ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു ഉപമുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യവും ബിജെപി പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും സൂചനകൾ വരുന്നുണ്ട്.
ബിജെപിയുടെ വിജയിച്ച സ്ഥാനാർത്ഥികളിൽ നാല് വനിതാ നിയമസഭാംഗങ്ങൾ നല്ല ഭൂരിപക്ഷത്തോടെ മുന്നേറിയവരാണ്. രേഖാ ഗുപ്‌ത ഷാലിമാർ ബാഗിൽ ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ശിഖ റോയ് ഗ്രേറ്റർ കൈലാഷിൽ വിജയിച്ചത് എഎപിയുടെ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജിനെ 3188 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ്.
പൂനം ശർമ്മ വസീർപൂർ സീറ്റ് ഉറപ്പിച്ചത് എഎപിയുടെ രാജേഷ് ഗുപ്‌തയെ 11,425 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്. നീലം പെഹൽവാൻ എഎപിയുടെ തരുൺ കുമാറിനെ 29,009 വോട്ടുകൾക്ക് തോൽപിച്ചാണ് നിയമസഭയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഇവരിൽ ആരെങ്കിലും ഒരാൾ ആവുമോ മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ബിജെപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് മുതിർന്ന നേതാവ് പർവേഷ് വർമ അടക്കമുള്ളവരാണ്. ന്യൂഡൽഹി മണ്ഡലത്തിൽ കഴിഞ്ഞ 12 വർഷമായി വെന്നിക്കൊടി പാറിച്ചിരുന്ന എഎപി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ തകർത്തെറിഞ്ഞാണ് വർമ ജയം നേടിയത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം












Click it and Unblock the Notifications