ബിജെപി എംപി ബ്രിജ്ഭൂഷനെതിരെ കേസെടുത്തു, ആറ് ദിവസത്തെ പ്രതിഷേധത്തിനൊടുവില്‍ പോലീസ് നടപടി
ദില്ലി: ഗുസ്തി താരങ്ങള്‍ ആരോപണം ഉന്നയിച്ച ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ കേസെടുത്തു. രണ്ട് എഫ്ഐആറുകളാണ് കോണോട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ഗുസ്തി താരങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ദില്ലി പോലീസ് നേരത്തെ സിംഗിനെതിരെ കേസെടുക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആറ് ദിവസത്തോളമായി ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, എന്നിവര്‍ അടക്കമുള്ള ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയാണ്. ഇത്രയും ദിവസത്തിനിടെയുണ്ടായ ഏക നടപടിയാണിത്.ബ്രിജ് ഭൂഷണ് 2012 മുതല്‍ റെസ്ലിംഗ് സംഘടനയുടെ തലപ്പത്തുണ്ട്.

അദ്ദേഹത്തിനെതിരെയാണ് ഇവര്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദ്യത്തെ എഫ്ഐആര്‍ പോക്സോ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ കേസെടുത്തത്. രണ്ടാമത്തെ എഫ്ഐആര്‍ മറ്റ് കായിക താരങ്ങളുടെ പരാതികളെ തുടര്‍ന്ന് എടുത്തതാണ്.
ഇതില്‍ സുപ്രധാന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഡിസിപി പ്രണവ് തയല്‍ പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമികമായ അന്വേഷണം ആവശ്യമാണെന്ന് നേരത്തെ ദില്ലി പോലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂടിയുള്ളതിനാല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ കാര്യവും അതോടൊപ്പം പരിശോധിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
തനിക്ക് നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ബ്രിജ് ഭൂഷണ് നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ നിന്ന് ഒരിക്കലും ഓടിപ്പോകില്ല. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ദില്ലി പോലീസുമായി സഹകരിക്കുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും. തനിക്കെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ അത് അംഗീകരിക്കുമോ എന്നും ബ്രിജ് ഭൂഷണ് ചോദിച്ചു. അതേസമയം ബ്രിജ് ഭൂഷണെ ജയിലില്‍ അടയ്ക്കുന്നത് വരെ ഈ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.
ദില്ലി പോലീസിനെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അവര്‍ ബ്രിജ് ഭൂഷനെതിരെ ദുര്‍ബലമായ എഫ് ഐആര്‍ ആയിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും താരങ്ങള്‍ ആരോപിച്ചിരുന്നു. തെളിവുകള്‍ ഞങ്ങള്‍ നല്കി കഴിഞ്ഞു. കൂടുതല്‍ വേണമെങ്കില്‍ ഞങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
ദില്ലി പോലീസിന് നല്‍കില്ലെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. ഇത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള പോരാട്ടമല്ല. 85 കേസുകള്‍ നേരിടുന്ന ഒരു വ്യക്തിക്കെതിരെയുള്ള പോരാട്ടമാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications