ഹിന്ദി ഹൃദയഭൂമിയെ 'ഗോമൂത്ര സംസ്ഥാനങ്ങൾ' എന്ന് വിശേഷിപ്പിച്ച് ഡിഎംകെ; പിന്നാലെ ചൂടേറിയ സംവാദം...
ന്യൂഡൽഹി: ലോക്‌സഭയിൽ ഡിഎംകെ എംപി സെന്തിൽകുമാർ നടത്തിയ വിവാദ പ്രസ്‌താവനയ്ക്ക് പിന്നാലെ നടന്നത് ചൂടേറിയ ചർച്ചകൾ. 'ഗോമൂത്രം' എന്ന് പൊതുവെ ആളുകൾ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന കാര്യം രാജ്യത്തെ ജനങ്ങൾ ചിന്തിക്കണമെന്നായിരുന്നു ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ ലോക്‌സഭയിൽ പ്രസ്‌താവന നടത്തിയത്. ഇതിന് പിന്നാലെ ബിജെപി തിരിച്ചടിച്ചു.
ഇത്തരം പ്രസ്‌താവനകൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡിഎൻവി സെന്തിൽകുമാർ. ഇതിനിടയിലാണ് വിവാദ പ്രസ്‌താവന നടത്തിയത്.

".ബിജെപിയുടെ ശക്തി പ്രധാനമായും നമ്മൾ 'ഗോമൂത്ര' സംസ്ഥാനങ്ങൾ എന്ന് വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക മാത്രമാണെന്ന് ഈ രാജ്യത്തെ ജനങ്ങൾ ചിന്തിക്കണം..." എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്‌താവന.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വേർതിരിവ് പ്രകടമാക്കുന്ന നിരവധി അഭിപ്രായ പ്രകടനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് കാരണമായതാവട്ടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയവും, തെലങ്കാനയിലെ കോൺഗ്രസിന്റെ മുന്നേറ്റവുമായിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് സനാതന ധർമ്മത്തിനെതിരായ ചില ഡിഎംകെ നേതാക്കളുടെ പരാമർശങ്ങളെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി വലിയ രീതിയിൽ ആയുധമാക്കിയിരുന്നു. കോൺഗ്രസ് സഖ്യകക്ഷിയായ ഡിഎംകെ അധികാരത്തിലുള്ള തമിഴ്‌നാട് ഉൾപ്പെടെ, ബിജെപി ഇതര പാർട്ടികളാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഭരിക്കുന്നത്. ഈ വർഷമാദ്യം കർണാടക ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.
"നിങ്ങൾക്ക് (ബിജെപി) ദക്ഷിണേന്ത്യയിലേക്ക് വരാൻ കഴിയില്ല. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ സംഭവിക്കുന്ന എല്ലാ ഫലങ്ങളും നിങ്ങൾ കാണുന്നില്ലേ. ഞങ്ങൾ അവിടെ വളരെ ശക്തരാണ്", സെന്തിൽകുമാർ ലോക്‌സഭയിൽ പറഞ്ഞു.
തമിഴ്‌നാട്ടിൽ, എംപിയുടെ "വിവേചനരഹിതമായ" പരാമർശങ്ങളെ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അപലപിച്ചു, പാർട്ടിയുടെ പ്രഭാഷണത്തിന്റെ നിലവാരം ചെന്നൈ പോലെ "മുങ്ങിക്കൊണ്ടിരിക്കുകയാണ്", ഡിഎംകെയുടെ "അഹങ്കാരമാണ്" അതിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം.
ഇതിന് പിന്നാലെ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്‌താവനയെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നു. ഡിഎംകെയുടെ ഭാഷ ചെന്നൈ നഗരം പോലെ മുങ്ങി കൊണ്ടിരിക്കുകയാണെന്നും, ഡിഎംകെയുടെ അഹങ്കാരമാണ് അവരുടെ പതനത്തിലേക്ക് നയിച്ചതെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
അതേസമയം, സനാതൻ ധർമ്മത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് തമിഴ്‌നാട് സർക്കാർ, മന്ത്രിക്കെതിരെ കേസെടുത്ത് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു ചൊവ്വാഴ്‌ച ആവശ്യപ്പെട്ടു.












Click it and Unblock the Notifications