Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതെങ്ങനെ എന്നറിയാമോ? അസാനി എന്ന പേരിട്ടതാര്?

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. മണിക്കൂറില്‍ 75 കി.മീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അത് കൂടുതല്‍ ശക്തി പ്രാപിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അസാനി ചുഴലിക്കാറ്റ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയത്. സിംഹള ഭാഷയില്‍ 'ക്രോധം' എന്നാണ് ഇതിനര്‍ത്ഥം.

13 ലോക കാലാവസ്ഥാ സംഘടനയുടെ അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതിന് ശേഷം 2020-ല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ക്ക് സാധ്യതയുള്ള 169 പേരുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഓരോ രാജ്യവും 13 പേരുകളാണ് പട്ടികയിലേക്ക് നിര്‍ദേശിക്കേണ്ടത്. ബംഗ്ലാദേശ്, ഇറാന്‍, ഇന്ത്യ, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്ലന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യെമന്‍, മാലിദ്വീപ്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ചുഴലിക്കാറ്റിന് പേരിടേണ്ടത്. ഉത്ഭവ സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങള്‍ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്.

1

കണക്കുകളേക്കാളും സാങ്കേതിക പദങ്ങളേക്കാളും പേരുകള്‍ ഓര്‍മ്മിക്കാന്‍ എളുപ്പമായതിനാല്‍ കൊടുങ്കാറ്റുകള്‍ക്ക് പേരിടല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. രണ്ട് ചുഴലിക്കാറ്റുകളെ വേര്‍തിരിച്ചറിയാനും ഇത് സഹായിക്കുന്നു. ചുഴലിക്കാറ്റുകള്‍ ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കാം. ചിലപ്പോള്‍, ഒരു നിശ്ചിത സമയത്ത് ഒന്നിലധികം ചുഴലിക്കാറ്റുകള്‍ നിലനില്‍ക്കും. അതിനാല്‍, കാലാവസ്ഥാ പ്രവചനക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് വ്യത്യസ്ത പേരുകള്‍ നല്‍കിയിരിക്കുന്നത്.

2

സാധാരണയായി, ചുഴലിക്കാറ്റുകളുടെ പേരുകള്‍ പ്രാദേശിക നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലോക കാലാവസ്ഥാ വകുപ്പ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 'അറ്റ്‌ലാന്റിക്, ദക്ഷിണ അര്‍ദ്ധഗോളത്തില്‍ (ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ പസഫിക്) ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് അക്ഷരമാലാക്രമത്തില്‍ പേരുകള്‍ ലഭിക്കുന്നു. ഇതില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകള്‍ മാറിമാറി വരുന്നു. എന്നാല്‍ വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാഷ്ട്രങ്ങള്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിന് 2000 ത്തില്‍ ഒരു പുതിയ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. പേരുകള്‍ അക്ഷരമാലാക്രമത്തില്‍ പട്ടികപ്പെടുത്തി. ഇത് കൂടാതെ ലിംഗഭേദം അനുസരിച്ച് നിഷ്പക്ഷവുമാണ്.

3

ഒരു നിര്‍ദ്ദിഷ്ട പ്രദേശത്തെ ലോക കാലാവസ്ഥാ വകുപ്പ് അംഗങ്ങളുടെ നാഷണല്‍ മെറ്റീരിയോളജിക്കല്‍ ആന്‍ഡ് ഹൈഡ്രോളജിക്കല്‍ സര്‍വീസസ് (NMHSs) ആണ് പേരുകള്‍ നിര്‍ദ്ദേശിക്കുന്നത് എന്നതാണ് പൊതുവായ നിയമം. അതത് ട്രോപ്പിക്കല്‍ സൈക്ലോണ്‍ റീജിയണല്‍ ബോഡികള്‍ അവരുടെ വാര്‍ഷിക/ദ്വിവത്സര സെഷനുകളില്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. നിരവധി കാലാവസ്ഥാ സ്റ്റേഷനുകള്‍, തീരദേശ താവളങ്ങള്‍, കപ്പലുകള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച കൊടുങ്കാറ്റ് വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉണ്ടാകുന്ന പിശകുകള്‍ ഇല്ലാതാക്കാന്‍ ഹ്രസ്വ നാമങ്ങളുടെ ഉപയോഗം സഹായിക്കുന്നു.

4

1953 മുതല്‍, ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ഉത്ഭവിച്ച പട്ടികകളില്‍ നിന്ന് അറ്റ്‌ലാന്റിക് ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ക്ക് പേര് നല്‍കി. അവ ഇപ്പോള്‍ ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ ഒരു അന്താരാഷ്ട്ര കമ്മിറ്റി പരിപാലിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ലിസ്റ്റുകളില്‍ സ്ത്രീകളുടെ പേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1979 ല്‍ പുരുഷന്മാരുടെ പേരുകള്‍ അവതരിപ്പിക്കുകയും അവര്‍ സ്ത്രീകളുടെ പേരുകള്‍ ഉപയോഗിച്ച് മാറിമാറി വരികയും ചെയ്യുന്നു. ആറ് ലിസ്റ്റുകള്‍ റൊട്ടേഷനില്‍ ഉപയോഗിക്കുന്നുണ്ട്.

5

അത്തരത്തില്‍ 2019 ലെ ലിസ്റ്റ് 2025 ല്‍ വീണ്ടും ഉപയോഗിക്കും, ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. മാരകമായ നാശം വിതച്ച കൊടുങ്കാറ്റുകളുടെ പേരുകള്‍ പിന്നീട് ഒഴിവാക്കപ്പെടും. മങ്ഖൂട്ട് (ഫിലിപ്പീന്‍സ്, 2018), ഇര്‍മയും മരിയയും (കരീബിയന്‍, 2017), ഹയാന്‍ (ഫിലിപ്പീന്‍സ്, 2013), സാന്‍ഡി (യുഎസ്എ, 2012), കത്രീന (യുഎസ്എ, 2005), മിച്ച് (ഹോണ്ടുറാസ്, 1998) എന്നിവ ട്രേസി(ഡാര്‍വിന്‍ , 1974), എന്നീ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+