'ഓപ്പറേഷൻ സിന്ദൂർ തുടങ്ങി 30 മിനിറ്റിനുള്ളിൽ തന്നെ പാകിസ്ഥാനെ വിവരം അറിയിച്ചിരുന്നു'; എസ് ജയശങ്കർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അത് തുടങ്ങി 30 മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ പാകിസ്ഥാനെ വിവരം അറിയിച്ചിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയയെയാണ് എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 7ന് അർധരാത്രിയോടെയാണ് പാക് മണ്ണിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തിയത്.
പാകിസ്ഥാൻ, പാക് അധീന കശ്‌മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകിയതായാണ് വിദേശകാര്യ മന്ത്രി പാർലമെന്റ് കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്. തീവ്രവാദ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ആക്രമിച്ചതെന്ന് അറിയിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

'ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ, തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്ന് പാകിസ്ഥാന് വിവരം നൽകി. ഇസ്ലാമാബാദ് ആരംഭിച്ച ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) നേരിട്ടുള്ള ആശയവിനിമയത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്; ജയശങ്കറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറും പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന അതിർത്തി കടന്നുള്ള ഭീകരതയും ചർച്ച ചെയ്യുന്നതിനായി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ വിദേശകാര്യ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗം നടന്നത്. ഇതിലാണ് മന്ത്രി തന്നെ സ്ഥിഗതികൾ വിലയിരുത്തിയതും വിശദീകരണം നൽകിയതും.
യോഗത്തിൽ കെസി വേണുഗോപാൽ, മനീഷ് തിവാരി, മുകുൾ വാസ്‌നിക്, പ്രിയങ്ക ചതുർവേദി, അപരാജിത സാരംഗി, ഗുർജീത് സിംഗ് ഔജ്‌ല എന്നിവരുൾപ്പെടെയുള്ള എംപിമാരാണ് പങ്കെടുത്തത്. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും കൃത്യതയോടെയാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും സംഘർഷം ഒഴിവാക്കാൻ പാകിസ്ഥാനെ ഉടൻ വിഷയം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ പറഞ്ഞുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് കേന്ദ്ര സർക്കാർ പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അത് ഒരു കുറ്റകൃത്യം ആണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.
ഏപ്രിൽ 22നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ആയുധധാരികളായ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈസരൻ താഴ്വരയിൽ കുടുംബത്തോടൊപ്പവും അല്ലാതെയും എത്തിയ ആളുകൾക്ക് നേരെ ആയിരുന്നു ആക്രമണം നടന്നത്. ആകെ 26 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ഒരാൾ നേപ്പാളി പൗരൻ ആയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications