ജമ്മു കാശ്‌മീരിലെ ബാരാമുള്ളയിൽ തുടർച്ചയായ ഭൂചലനങ്ങൾ; 4.9 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ള മേഖലയിൽ തുടർച്ചയായി രണ്ട് തവണ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.9, 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. ഭൂചലനം ഉണ്ടായതോടെ കാശ്‌മീർ താഴ്വരയാകെ ആശങ്കയിലായി. റിക്‌ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയതാണ് ആദ്യ ഭൂചലനം. രാവിലെ 6:45ന് ഉണ്ടായ ഭൂചലനത്തിൽ വടക്കൻ കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.
മിനിട്ടുകൾക്ക് ശേഷം, കൃത്യമായ പറഞ്ഞാൽ 6.52ന് അടുത്ത ഭൂചലനവുമുണ്ടായി. ഇത്തവണ പ്രഭവകേന്ദ്രം പത്ത് കിലോമീറ്റർ ആഴത്തിലായിരുന്നു. ഭൂചലനത്തിന് കാര്യമായ തീവ്രത ഉണ്ടായിരുന്നിട്ടും, ആളപായമോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ് അധികൃതർ.

അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനം താഴ്‌വരയിൽ ഉടനീളം അനുഭവപ്പെട്ടതിനാൽ മിക്കയിടങ്ങളിലും ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ എല്ലായിടത്തും ആശങ്കയായിരുന്നു. എന്തായാലും ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്‌തിട്ടില്ല.
ഇതിനെ ശരിവച്ചുകൊണ്ട് താഴ്‌വരയിൽ എവിടേയും ജീവഹാനിയോ വസ്‌തുവകകൾക്ക് നാശനഷ്‌ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പ്രവിശ്യാ അധികൃതരും അറിയിച്ചു. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് കാശ്‌മീർ താഴ്വര ഉൾപ്പെടുന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഇന്ത്യയുടെ ഭൂകമ്പ സാധ്യത മാപ്പിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലയായ സോൺ 5ലാണ് ജമ്മു കശ്‌മീർ ഉൾപ്പെടുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഭൂപ്രദേശങ്ങളിലെ ജനസാന്ദ്രത വലിയ തോതിൽ ഭൂകമ്പങ്ങളുടെ നാശനഷ്‌ട സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആശങ്ക. കാശ്‌മീരിൽ ഉൾപ്പെടെ ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലകളും ഏറെയാണ്.
2005 ഒക്‌ടോബർ 8ന് റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ 80,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. കാശ്‌മീരിൽ 32,000 കെട്ടിടങ്ങൾ തകരുകയും ചെയ്‌തിരുന്നു. ഇന്ത്യയിലും അഫ്‌ഗാനിസ്ഥാനിലും കൂടുതൽ മരണങ്ങളും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വിനാശകരമായ ഈ ഭൂചലനം വടക്കൻ പാകിസ്ഥാൻ, വടക്കേ ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ വൻ നാശം വിതച്ചു. അനന്ത്നാഗും ശ്രീനഗറും ഉൾപ്പെടെയുള്ള ജമ്മു കാശ്‌മീരിലെ നഗരങ്ങളെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളായ ഇസ്ലാമാബാദ്, ലാഹോർ, ഗുജറത്ത് എന്നിവിടങ്ങളിലും വ്യപകമായി നാശനഷ്‌ടം ഉണ്ടായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications