ഇനി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാം, 80 വയസ്സ് കഴിയണം; പുതിയ ഓപ്ഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
ഭിന്നശേഷിക്കാര്‍ക്കായി സാക്ഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ഇതില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്യാവുന്നതാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ദില്ലി: വയോധികര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള ഓപ്ഷന് അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. 80 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ ഓപ്ഷന് നല്‍കിയിരിക്കുന്നത്. ഒപ്പം ഭിന്നശേഷിക്കാര്‍ക്കും ഈ ഓപ്ഷന് ഉപയോഗപ്പെടുത്താം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇത് നിലവില്‍ വരും.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇസി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം കൊണ്ടുവരുന്നത്. ഇതിനായി 12 ഡി ഫോം കൊണ്ടുവരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടീം വൈകാതെ കര്ണാടകത്തിലെത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
അതേസമയം എല്ലാവരും പോളിങ് ബൂത്തിലെത്തണമെന്നാണ് ആഗ്രഹം. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും വരാം. പക്ഷേ വരാന്‍ ആരോഗ്യ സ്ഥിതി അനുവദിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ഈ നടപടിക്രമങ്ങളുടെ രഹസ്യാത്മകത നിലനിര്‍ത്തും. വീട്ടില്‍ വെച്ച് വോട്ട് ചെയ്യുന്ന നടപടി ക്രമങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തും. പുതിയ വോട്ടിങ് നയത്തെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. വോട്ടിംഗ് നടക്കുന്ന സമയത്ത് ഏതൊക്കെ ആളുകളാണ് വീട്ടില്‍ നിന്ന് വോട്ടിംഗിന് അപേക്ഷിച്ചിട്ടുള്ളതെന്നും അറിയിക്കും.
ഭിന്നശേഷിക്കാര്‍ക്കായി സാക്ഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ഇതില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്യാവുന്നതാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.
സുവിധ എന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറങ്ങും. ഇതുവഴി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും, സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം. രാഷ്ട്രീയ യോഗങ്ങള്‍ക്കും റാലികള്‍ക്കും ഇതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായും അപേക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
സ്ഥാനാര്‍ത്ഥികളെ അറിയുക എന്ന പുതിയൊരു ക്യാമ്പയിനും ഇസി ആരംഭിച്ചിട്ടുണ്ട്. ഇത് വോട്ടര്‍മാര്‍ക്ക് ഗുണം ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിക്ക് ടിക്കറ്റ് നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ വഴിയും, ഞങ്ങളുടെ പോര്‍ട്ടലുകള്‍ വഴിയും വിശദീകരിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ 36 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും, 15 സീറ്റ് പട്ടികവിഭാഗത്തിനുമായി സംവരണം ചെയ്യപ്പെട്ടതാണ്. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ഉള്ളത്. ഇതില്‍ 2.59 കോടി സ്ത്രീകളാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications