Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാം, 80 വയസ്സ് കഴിയണം; പുതിയ ഓപ്ഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഭിന്നശേഷിക്കാര്‍ക്കായി സാക്ഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ഇതില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്യാവുന്നതാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ec

ദില്ലി: വയോധികര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 80 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ഭിന്നശേഷിക്കാര്‍ക്കും ഈ ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ഇത് നിലവില്‍ വരും.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇസി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം കൊണ്ടുവരുന്നത്. ഇതിനായി 12 ഡി ഫോം കൊണ്ടുവരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടീം വൈകാതെ കര്‍ണാടകത്തിലെത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

അതേസമയം എല്ലാവരും പോളിങ് ബൂത്തിലെത്തണമെന്നാണ് ആഗ്രഹം. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും വരാം. പക്ഷേ വരാന്‍ ആരോഗ്യ സ്ഥിതി അനുവദിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

election

ഈ നടപടിക്രമങ്ങളുടെ രഹസ്യാത്മകത നിലനിര്‍ത്തും. വീട്ടില്‍ വെച്ച് വോട്ട് ചെയ്യുന്ന നടപടി ക്രമങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തും. പുതിയ വോട്ടിങ് നയത്തെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. വോട്ടിംഗ് നടക്കുന്ന സമയത്ത് ഏതൊക്കെ ആളുകളാണ് വീട്ടില്‍ നിന്ന് വോട്ടിംഗിന് അപേക്ഷിച്ചിട്ടുള്ളതെന്നും അറിയിക്കും.

ഭിന്നശേഷിക്കാര്‍ക്കായി സാക്ഷം എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ ഇതില്‍ ലോഗിന്‍ ചെയ്ത് വോട്ട് ചെയ്യാവുന്നതാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

സുവിധ എന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറങ്ങും. ഇതുവഴി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും, സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം. രാഷ്ട്രീയ യോഗങ്ങള്‍ക്കും റാലികള്‍ക്കും ഇതുവഴി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായും അപേക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും

സ്ഥാനാര്‍ത്ഥികളെ അറിയുക എന്ന പുതിയൊരു ക്യാമ്പയിനും ഇസി ആരംഭിച്ചിട്ടുണ്ട്. ഇത് വോട്ടര്‍മാര്‍ക്ക് ഗുണം ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിക്ക് ടിക്കറ്റ് നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ വഴിയും, ഞങ്ങളുടെ പോര്‍ട്ടലുകള്‍ വഴിയും വിശദീകരിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ 36 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും, 15 സീറ്റ് പട്ടികവിഭാഗത്തിനുമായി സംവരണം ചെയ്യപ്പെട്ടതാണ്. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ഉള്ളത്. ഇതില്‍ 2.59 കോടി സ്ത്രീകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+