ഛത്തീസ്ഗഢിൽ രണ്ടിടത്തായി ഏറ്റുമുട്ടൽ; 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഒരു ജവാന് വീരമൃത്യു
റായ്‌പൂർ: ഛത്തീസ്ഗഢിൽ വീണ്ടും വൻ മാവോയിസ്‌റ്റ് വേട്ട. ബിജാപൂർ, കാങ്കർ ജില്ലകളിലുണ്ടായ വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു, വെടിവയ്പ്പിൽ ഒരു പോലീസ് ജവാനും കൊല്ലപ്പെട്ടു. ബിജാപൂരിലെ ദന്തേവാഡ ജില്ലയുടെ അതിർത്തിയിൽ രാവിലെ 7 മണിയോടെയാണ് ഗംഗലൂർ പോലീസ് സ്‌റ്റേഷൻ പ്രദേശത്ത് നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘവുമായി മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടിയത്.
ഇവിടെ സംഭവ സ്ഥലത്ത് നിന്ന് 18 മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തോക്കുകളും സ്ഫോടകവസ്‌തുക്കളും ഉൾപ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന ടാസ്‌ക് ഫോഴ്‌സും ജില്ലാ റിസർവ് ഗാർഡും മാവോയിസ്‌റ്റുകളും തമ്മിലുള്ള വെടിവയ്‌പ്പിൽ ഒരു ജവാനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെയാണ് ജവാന് വെടിയേറ്റത്.

കാങ്കറിൽ, കൊറോസ്കോഡോ ഗ്രാമത്തിന് സമീപം നടന്ന വെടിവയ്പ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രണ്ട് സ്ഥലങ്ങളിലും പ്രത്യേക സേനയുടെ നേതൃത്വത്തിൽ മാവോയിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ പേർ ഇവിടെ തമ്പടിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ബിജാപൂർ ജില്ലയിൽ സമാനമായ രീതിയിലുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന 31 മാവോയിസ്‌റ്റുകളെ വെടിവച്ചു കൊന്നിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിനുള്ളിൽ സുരക്ഷാ സംഘം മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. അന്നത്തെ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനുകൾ വലിയ രീതിയിലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കൂടി പിന്തുണയോടെയാണ് നടപടികൾ. ഈ ജനുവരി മാസത്തിൽ നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്‌റ്റ് നേതാവ് ചലപതി എന്ന ജയറാം റെഡ്ഡിയെ സുരക്ഷാ സേന വധിച്ചിരുന്നു.
2024ൽ മാത്രം ഛത്തീസ്ഗഢിൽ സുരക്ഷാ സേന 200ലധികം മാവോയിസ്‌റ്റുകളെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 219 മാവോയിസ്‌റ്റുകളിൽ 217 പേരും ബസ്‌തർ, ദന്തേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്‌മ ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തർ മേഖലയിൽ നിന്നുള്ള ആളുകളായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനുകൾ നടന്നുവരുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications