പ്രധാനമന്ത്രിയുടെ വിദേശ യാത്രാ കണക്കുകള്‍ പുറത്ത്; കഴിഞ്ഞ 3 വര്‍ഷത്തിനിടെ ചെലവഴിച്ചത് 255 കോടി രൂപ
ദില്ലി: കഴിഞ്ഞ 3 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രയ്ക്കായി ചെലവഴിച്ചത് 255 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 2016-17 ല്‍ 76.27 കോടി രൂപയും 2017-18ല്‍ 99.32 കോടി രൂപയും ചെലവഴിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന് രേഖാമൂലം മറുപടി നല്കി.
ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് വിലക്ക്; നിയമനിർമ്മാണത്തിനൊരുങ്ങുന്നു, ലംഘിച്ചാൽ തടവും പിഴയും!
2018-19ല്‍ 79.91 കോടി രൂപ ചെലവഴിച്ചപ്പോള്‍ 2019-20 ലെ ബില്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2016-17ല്‍ ഹോട്ട്ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപ ചെലവഴിച്ചപ്പോള്‍ 2017-18ല്‍ അത് 58,06,630 രൂപയായിരുന്നു.
ആഭ്യന്തര യാത്രാ ചെലവുകളുടെ കണക്ക് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ നയപ്രകാരം രാജ്യത്തെ വിവിഐപികള്‍ക്കും വിഐപികള്‍ക്കും വ്യോമസേന എയര്‍ക്രാഫ്റ്റ്, ഹെലികോപ്ടര്‍ എന്നിവ ഔദ്യോഗിക പര്യടനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് മുരളീധരന് സഭയെ അറിയിച്ചു