Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വീട്ടില്‍ അടക്കം സിബിഐയുടെ റെയ്ഡ്

ന്യൂഡല്‍ഹി: ഹൈഡല്‍ പ്രൊജക്ട് കേസില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാലിന്റെ വീട്ടിലും, അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലും സിബിഐ റെയ്ഡ്. മുപ്പതോളം ഇടത്താണ് സിബിഐ പരിശോധനം നടത്തിയത്. ഹൈഡല്‍ പദ്ധതിയുടെ കരാര്‍ ഒരു കമ്പനിക്ക് നല്‍കുന്നതിന് വേണ്ടി വലിയ അഴിമതി നടന്നുവെന്നാണ് സത്യപാല്‍ മാലിക് ആരോപിച്ചിരുന്നത്.

കിരു ഹൈഡ്രോ ഇലക്ട്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ളതാണ് അഴിമതി. 2200 കോടിയുടെ കരാറാണിത്. സത്യപാല്‍ മാലിക് നേരത്തെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ അനുമതി നല്‍കി പാസാക്കിയാല്‍ മുന്നൂറ് കോടി തനിക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു സത്യപാല്‍ മാലിക് വെളിപ്പെടുത്തിയത്.

satya-pal-malik

624 മെഗാവാട്ടിന്റെ കിരു പദ്ധതി അടങ്ങുന്ന പദ്ധതിയുടെ ഫയലുകള്‍ക്കാണ് അനുമതി നല്‍കാനായി തന്നെ സമീപിച്ചതെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. കിഷ്ത്വര്‍ ജില്ലയിലുള്ള ചെനാബ് നദിയില്‍ പ്രവര്‍ത്തിക്കുന്ന ജലവൈദ്യുത പദ്ധതിയാണിത്. സിബിഐ ഡല്‍ഹിയിലും ജമ്മു കശ്മീരിലുമായി എട്ടോളം ഇടങ്ങളിലാണ് നേരത്തെ റെയ്ഡ് നടത്തിയിരുന്നത്.

ഡിജിറ്റല്‍ ഡിവൈസുകള്‍, കമ്പ്യൂട്ടറുകള്‍, വസ്തുക്കളുടെ രേഖകള്‍, 21 ലക്ഷം രൂപ എന്നിവയും കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ജമ്മു കശ്മീര്‍ സര്‍ക്കാരിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ കേസെടുത്തിട്ടുണ്ട്. അന്നത്തെ ചെയര്‍മാന്‍. എംഡി, സിവിപിപിപിഎല്ലിന്റെ ഡയറക്ടര്‍മാര്‍, ഒരു സ്വകാര്യ കമ്പനി, എന്നിവര്‍ക്കെതിരെ കേസെടുത്തത്.

പദ്ധതി നല്‍കുമ്പോള്‍ പാലിക്കേണ്ട ഇ ടെന്‍ഡിറിംഗ് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സിബിഐ പരറയുന്നു. ചെനാബ് വാലി പവര്‍ പ്രൊജക്ട്‌സ് ലിമിറ്റഡിന്റെ 47ാം ബോര്‍ഡ് മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്. നിലവിലുള്ള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി, ഇ ടെന്‍ഡറിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടിട്ടില്ല. ടെന്‍ഡര്‍ പൂര്‍ണമായും പട്ടേല്‍ എഞ്ചിനീയറിംഗിന് നല്‍കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+