Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങി ഗുജറാത്തും. ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചു. ആദ്യ പടിയായി കരട് തയ്യാറാക്കാനായി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. വിരമിച്ച സുപ്രീം കോടതി ജഡ്‌ജി രഞ്ജന ദേശായിയാണ് പ്രത്യേക സമിതിയുടെ അധ്യക്ഷ.

അടുത്ത 45 ദിവസത്തിനുള്ളിൽ വിഷയത്തിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി വാദിക്കുന്നു എന്നാണ് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞത്. ഈ ദിശയിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവയ്പ്പാണ് ഏകീകൃത സിവിൽ കോഡെന്നും അദ്ദേഹം വ്യക്തമാക്കി.

gujaratuccimplement

'ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാണ്. തങ്ങളുടെ വാഗ്‌ദാനങ്ങൾക്ക് വേണ്ടി, അതിപ്പോൾ ആർട്ടിക്കിൾ 370, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, മുത്തലാഖ്, വനിതാ സംവരണം, അല്ലെങ്കിൽ ഏകീകൃത സിവിൽ കോഡ് എന്നിങ്ങനെ ഏതായാലും ബിജെപി അതിന് വേണ്ടി പ്രയത്നിക്കും. പ്രധാനമന്ത്രി മോദിയുടെ പ്രമേയങ്ങൾ നടപ്പാക്കുന്നതിൽ ഗുജറാത്ത് എന്നും മുൻപന്തിയിലാണ്' ഭൂപേന്ദ്ര ചൂണ്ടിക്കാട്ടി.

ജസ്‌റ്റിസ്‌ രഞ്ജന ദേശായിയെ കൂടാതെ മുതിർന്ന ഐഎഎസ് ഓഫീസർ സി ​എൽ മീണ, മുതിർന്ന അഭിഭാഷകൻ ആർസി കോദേക്കർ, മുൻ വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാബെൻ ഷ്രോഫ് എന്നിവരും സർക്കാർ നിയോഗിച്ച സമിതിയിലുണ്ട്. ഒന്നര മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നതും.

ഗുജറാത്ത് സർക്കാർ ഇക്കാര്യത്തിൽ ആദ്യമായല്ല നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിന്റെ സാധ്യതയും ആവശ്യകതയും പഠിക്കാനും അറിയാനുമായി 2022-ൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ വിഷയത്തിലെ സാധ്യതകൾ മനസിലാക്കുക എന്നത് മാത്രമായിരുന്നു സമിതിയുടെ ഉദ്ദേശ്യം.

അതിനിടെ കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. ജനുവരി 27 മുതൽ ഇത് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നിരുന്നു. വിവാഹത്തിലും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് ഉത്തരഖണ്ഡിൽ യുസിസി നടപ്പാക്കിയത്.

എല്ലാ വിവാഹങ്ങൾക്കും ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയാണ് അവിടെ യുസിസി വന്നത്. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായ സ്വത്തവകാശം, വിവാഹമോചനത്തിന് തുല്യമായ അടിസ്ഥാനം, ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമസാധുത എന്നിവ അതിന്റെ പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+