തന്റെ പേരിന് വിലയുണ്ട്, വിനേഷ് ഫോഗട്ട് ജയിച്ചത് അതുകൊണ്ടാണെന്ന് ബ്രിജ് ഭൂഷണ് സിംഗ്
ന്യൂഡല്‍ഹി: ജുലാനയില്‍ വിനേഷ് ഫോഗട്ടിന്റെ വിജയത്തിന് കാരണം തന്റെ പേര് ഉപയോഗിച്ചുള്ള പ്രചാരണമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. തന്റെ കരുത്ത് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചത്. അല്ലെങ്കില്‍ വിനേഷ് വിജയിക്കില്ലെന്നും ബ്രിജ് ഭൂഷണ് അവകാശപ്പെട്ടു. കഴിഞ്ഞ മാസമാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേരുന്നത്.
ജൂലാനയില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് അവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. ജൂലാനയില്‍ വിനേഷിന് 65080 വോട്ടുകളാണ് നേടാനായത്. ബിജെപിയുടെ യോഗേഷ് കുമാറിനെ 6105 വോട്ടിനാണ് അവര്‍ പരാജയപ്പെടുത്തിയത്. ദീര്‍ഘകാലമായി കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലത്തിലാണ് വിനേഷ് വിജയിച്ചിരിക്കുന്നത്.വിനേഷ് എന്റെ പേര് ഉപയോഗിച്ചാണ് വിജയിച്ചതെങ്കില്‍, ഞാനൊരു മഹാനായ വ്യക്തിയാണ് എന്നാണ് വ്യക്തമാകുന്നത്. എന്റെ പേരിന് പേരും വിനേഷിനെ ജയിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് ബ്രിജ് ഭീഷണ് പിടിഐയോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ബ്രിജ് ഭൂഷണ് പ്രതികരിച്ചത്. വിനേഷ് ഫോഗട്ട് എവിടെ പോയാല്‍ തകര്‍ച്ച അവളുടെ പിന്നാലെയുണ്ടാവും. ഭാവിയിലും അത് ആവര്‍ത്തിക്കും. ജുലാനയില്‍ വിനേഷ് ഫോഗട്ട് വിജയിച്ചിട്ടുണ്ടാവും. പക്ഷേ കോണ്‍ഗ്രസ് സമ്പൂര്‍ണമായി തകര്‍ന്നു. ഈ ഗുസ്തി താരങ്ങള്‍ ആരും നായകരല്ല. ഹരിയാനയുടെ വില്ലന്മാരാണെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
അതേസമയം ജൂലാനയില്‍ വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണ് ചെയ്തത്. ആകെ 37 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടായത്. 48 സീറ്റുമായി ബിജെപി അധികാരത്തിലെത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഈ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്ന കാര്യം അവര്‍ അംഗീകരിക്കണം. ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിജയം മറ്റൊരു തരത്തിലുള്ളതാണ്. കശ്മീരിലെ സാഹചര്യം മറ്റൊന്നാണ്. അവിടെ ഉണ്ടായ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
നേരത്തെ ബ്രിജ് ഭൂഷനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വിനേഷ് ഫോഗട്ടായിരുന്നു. അതേസമയം ഹരിയാനയിലെ ജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളും ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വളരെ നിരാശപ്പെടുത്തുന്നതാണെന്ന് കുമാരി സെല്‍ജ പറഞ്ഞു. തുടക്കത്തില്‍ 60 സീറ്റ് വരെ വിജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഈ ഫലം വലിയ തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കും. ഒരുപാട് കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ട്. ഭാവി തിരഞ്ഞെടുപ്പില്‍ ഇതിനെ എങ്ങനെ മറികടക്കാനാവുമെന്ന് പരിശോധിക്കുമെന്നും സെല്‍ജ വ്യക്തമാക്കി.
ബിജെപിക്ക് ബദലാണ് കോണ്‍ഗ്രസ് എന്നാണ് കരുതിയത്. അതുപോലെ ബിജെപിയുടെ നെഗറ്റീവ് ഇമേജും കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് കരുതി. രണ്ടും തെറ്റിപ്പോയെന്നും കുമാരി സെല്‍ജ പറഞ്ഞു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ











Click it and Unblock the Notifications