സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്‌ടറുടെ ഹൃദയശസ്ത്രക്രിയ; ജീവൻ നഷ്‍ടമായത് 7 പേർക്ക്, അന്വേഷണം
ഇൻഡോർ: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്‌ടറെ തിരഞ്ഞ് പോലീസ്. അടുത്തകാലത്തായി ഇവിടെ വ്യാജ ഡോക്‌ടർ നടത്തിയ ശാസ്ത്രക്രിയകളിലായി ഏഴ് പേർക്കോളമാണ് ജീവൻ നഷ്‍ടമായത്. ദാമോ നഗരത്തിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രമുഖ ഡോക്‌ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ ശസ്ത്രക്രിയ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ ആശുപത്രിയിൽ 7 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് സംശയം ഉയർന്നത്. എൻ ജോൺ കെം എന്നയാൾ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ് ഈ സംഭവങ്ങളെന്നാണ് ആരോപണം. പ്രശസ്‌ത ബ്രിട്ടീഷ് ഡോക്‌ടറുടെ പേരിൽ കാർഡിയോളജിസ്‌റ്റ് ആണെന്ന് അവകാശപ്പെട്ടാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഇയാൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ പിന്നീട് മരിച്ചുവെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ വ്യാജ ഡോക്‌ടറുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നിരുന്നു. കൂടുതൽ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് കണ്ടെത്തുകയായിരുന്നു.
അധികാരികൾ പുറത്തുവിട്ട ഔദ്യോഗിക മരണസംഖ്യ ഏഴ് ആണെങ്കിലും യഥാർത്ഥ എണ്ണം ഇതിലും ളരെ കൂടുതലാണെന്ന് അഭിഭാഷകനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് ദാമോ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയിരുന്നു.
ഇയാൾക്കെതിരെ ഹൈദരാബാദിലും കേസുണ്ടെന്നും എന്നാൽ ഇതുവരെ കൃത്യമായ രേഖകൾ ഹാജരാക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ആരോപണം. ആയുഷ്‌മാൻ ഭാരത് പദ്ധതി പ്രകാരം ഈ മിഷനറി ആശുപത്രിക്ക് സർക്കാരിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം കൂടിയായ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.
ആരോപണങ്ങളെ തുടർന്ന് അന്വേഷണ സംഘം ആശുപത്രിയിൽ നിന്ന് എല്ലാ രേഖകളും പിടിച്ചെടുത്തു. കൂടുതൽ പരിശോധനയിലാണ് പ്രമുഖ ബ്രിട്ടീഷ് ഡോക്‌ടറുടേതിന് സമാനമായ വ്യാജ രേഖകൾ ആൾമാറാട്ടക്കാരൻ നൽകിയതായി കണ്ടെത്തിയത്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബ്രിട്ടീഷ് ഡോക്‌ടറായ എൻ ജോൺ കെം ആയി ആൾമാറാട്ടം നടത്തിയതിന് മുമ്പ് ഈ വ്യാജ ഡോക്‌ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2023 ജൂലൈയിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫ്രാൻസിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എക്‌സിൽ ട്വീറ്റ് ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പല നേതാക്കളും ഇയാളെ പരിഹസിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications