Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് നിരോധനം: ഉഡുപ്പിയിലെ സർക്കാർ വിദ്യാലയങ്ങളില്‍ മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെച്ചത്. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഉത്തരവ് പരീക്ഷാ ഹാജർ നിലയിലോ പെൺകുട്ടികളുടെ എൻറോൾമെന്റിനെയോ ബാധിച്ചില്ലെങ്കിലും ശിരോവസ്ത്രത്തെ അനുകൂലിച്ചും എതിർത്തുമുള്ള പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ഉഡുപ്പി ജില്ലയിൽ മുസ്ലീം വിദ്യാർത്ഥികളി കാര്യമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അഡ്മിഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി . ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഉഡുപ്പിയിലെ എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും 11-ാം ക്ലാസിൽ പ്രവേശിക്കുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളില്‍ ഏതാണ്ട് തുല്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2021-22 ൽ 1,296 വിദ്യാർത്ഥികളും 2022-23 ൽ 1,320 വിദ്യാർത്ഥികളുമാണ് പ്രവേശനം നേടിയത്. എന്നാല്‍ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാലയങ്ങളില്‍ ഇക്കാലയളവില്‍ മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു.

HIJAB

കണക്കുകൾ പ്രകാരം 2021-22ൽ 388 മുസ്ലിം വിദ്യാർത്ഥികളാണ് സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ പ്രവേശനം നേടിയിരുന്നത്. എന്നാല്‍ 2022-23 വർഷത്തേക്കുള്ള അഡ്മിഷന്‍ ലിസ്റ്റില്‍ ഇത് കുത്തനെ കുറഞ്ഞ് 186 ആയി. അതേസമയം, ജില്ലയിലെ സ്വകാര്യ (അല്ലെങ്കിൽ അൺ എയ്ഡഡ്) പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലുടനീളം മുസ്ലിം വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടാക്കിയിട്ടുമുണ്ട്.

2022-23ൽ, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള 927 വിദ്യാർത്ഥികളാണ് അൺ എയ്ഡഡ് കോളേജുകളിൽ ചേർന്നത്. 2021-22 ൽ ഇത് 662 പേർ മാത്രമായിരുന്നു. കൂടാതെ, മുസ്ലീം ആൺകുട്ടികളുടെ പ്രവേശനം 334 ൽ നിന്ന് 440 ആയും പെൺകുട്ടികൾ 328 ൽ നിന്ന് 487 ആയും വർദ്ധിച്ചു. ഉഡുപ്പിയിലെ സാലിഹാത്ത് പിയു കോളേജിന്റെ കണക്കനുസരിച്ച് 2021-22ൽ 30 മുസ്ലീം പെൺകുട്ടികളും 2022-23ൽ 57 പേരും പതിനൊന്നാം ക്ലാസില്‍ ചേർന്നു.

"ഞങ്ങളുടെ പിയു കോളേജിൽ മുസ്ലീം പെൺകുട്ടികളുടെ പ്രവേശനം ആദ്യമായി ഇരട്ടിയായി. ഹിജാബ് പ്രശ്നം അവരെ വ്യക്തിപരമായും അക്കാദമികമായും എങ്ങനെ ബാധിച്ചു എന്നതിന്റെ തെളിവാണിത്.'' സാലിയത്ത് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്റെ അഡ്മിനിസ്ട്രേറ്റർ അസ്ലം ഹൈക്കാടി വ്യക്തമാക്കുന്നു. "ആൺകുട്ടികളിലെ മാറ്റത്തിനും കാരണമുണ്ട്, ഹിജാബിന്റെ മേലുള്ള ഏതെങ്കിലും പ്രക്ഷോഭത്തിൽ നിന്ന് അവരെ വിട്ടുനിൽക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നതുകൊണ്ടാകാം. ഉഡുപ്പിയിലെ സർക്കാർ പിയു കോളേജുകളിലെ ഹിജാബിന്റെ വർഗീയവൽക്കരണവും രാഷ്ട്രീയവൽക്കരണവും കണക്കിലെടുത്ത്, ഈ അധ്യയന വർഷം സ്വകാര്യ പിയു കോളേജുകളിൽ വിദ്യാഭ്യാസത്തിലും അച്ചടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ രക്ഷിതാക്കൾ തീരുമാനിച്ചിരിക്കാം.'' മറ്റൊരു സ്വകാര്യ സ്ഥാപനമായ അലിഹ്‌സാൻ പിയു കോളേജിലെ പ്രിൻസിപ്പൽ ഹബീബ് റഹ്‌മാന്‍ പറയുന്നു.

അതേസമയം, വിദ്യാർത്ഥികളുടെ പ്രവേശനത്തെക്കുറിച്ച് പറയുമ്പോൾ, അവരുടെ മതമോ ജാതിയോ മതമോ പരിഗണിക്കാതെ ഞങ്ങൾ മൊത്തത്തിലുള്ള വിദ്യാർത്ഥികളുടെ പ്രവണതയാണ് നോക്കുന്നതെന്നാണ് മുസ്ലിം വിദ്യാർത്ഥികളുടെ ഇടിവിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ കർണാടകയിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കുന്നത്.. ഞങ്ങൾ ഒരു പ്രത്യേക കമ്മ്യൂണിറ്റിയെയോ വിദ്യാർത്ഥികളുടെ വിഭാഗത്തെയോ ഒറ്റപ്പെടുത്തുകയോ അവരുടെ പ്രവേശന നമ്പറുകൾ വിലയിരുത്തുകയും ചെയ്യുന്നില്ല. ആത്യന്തികമായി, എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rithu Manthra: അവളുടെ കണ്ണുകളിൽ ഗാലക്സിയും മനസ്സിൽ പ്രപഞ്ചവും, പുത്തന്‍ ലുക്കില്‍ തിളങ്ങി റിതു മന്ത്ര

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+