Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിവാദം: കര്‍ണാടകയിലെ എല്ലാ കോളേജുകളും ഫെബ്രുവരി 16 മുതല്‍ തുറക്കും

ബംഗളൂരു: ഹിജാബ് വിഷയത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ട എല്ലാ കോളേജുകളും ഫെബ്രുവരി 16 മുതല്‍ വീണ്ടും തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി 16 മുതല്‍ എല്ലാ പ്രീ-യൂണിവേഴ്സിറ്റി ( പി യു ) കോളേജുകളും ഡിഗ്രി കോളേജുകളും വീണ്ടും തുറക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

കോളേജ് തുറക്കുന്നതിന് മുമ്പ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, വിദ്യാര്‍ത്ഥികളെ മതപരമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

hijab

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കാനിരിക്കെ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ക്ലാസില്‍ കാവി ഷാള്‍, സ്‌കാര്‍ഫ്, ഹിജാബ് എന്നിവ ധരിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹിജാബ് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ എസ്ഒപി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഹിജാബും ബുര്‍ഖയും ധരിച്ച് വരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനും തുടര്‍ന്ന് യൂണിഫോമിലേക്ക് മാറാനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുവദിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചത്.

ഇതിനിടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളോട് അഴിച്ചുമാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിവാദത്തിനിടെ സ്‌കൂള്‍ വീണ്ടും തുറന്ന കര്‍ണാടകത്തില്‍ കര്‍ശന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അധ്യാപികയുമായി രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ സംസാരിക്കുന്നതും ചില വിദ്യാര്‍ഥികള്‍ ഹിജാബ് അഴിച്ച ശേഷം സ്‌കൂളില്‍ പ്രവേശിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഹിജാബ് ധരിച്ച് വീണ്ടും സ്‌കൂളില്‍ പ്രവേശിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അധ്യാപിക പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ഹിജാബ് വിവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഡിസംബര്‍ അവസാനത്തോടെ ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തിയതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധിച്ച് കുറച്ച് ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫ് ധരിച്ച് കോളേജിലേക്ക് തിരിയാന്‍ തുടങ്ങി. ക്രമേണ, പ്രശ്നം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു, ചില സ്ഥലങ്ങളില്‍ ക്യാമ്പസില്‍ സംഘര്‍ഷത്തിനും അക്രമത്തിനും ഇടയാക്കി. ദേശീയ തലത്തിലടക്കം വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു.

പ്രശ്‌നം രൂക്ഷമായി കാമ്പസുകളില്‍ അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഫെബ്രുവരി 9 മുതല്‍ ഹൈസ്‌കൂളുകള്‍ക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചുിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്, ഇടക്കാല ഉത്തരവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും എല്ലാ വിദ്യാര്‍ത്ഥികളും കാവി ഷാളുകള്‍, സ്‌കാര്‍ഫുകള്‍, ഹിജാബ്, ക്ലാസ് മുറിയില്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഹിജാബ് വിവാദം ഇന്ത്യയാകെ ചര്‍ച്ചയായതോടെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞങ്ങളുടെ സംസ്ഥാനത്ത് ഇതൊരു പ്രശ്‌നമല്ലെന്നും ബീഹാര്‍ മതവികാരം മാനിക്കുന്ന ഒരു സംസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ് മുറിയില്‍ ആരെങ്കിലും എന്തെങ്കിലും തലയില്‍ വെച്ചാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+